കേരളത്തിലെ അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് തുടങ്ങി.വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 9.75 ലക്ഷം വോട്ടര്‍മാരാണ് ഇന്ന് ബൂത്തിലെത്തുക. സമാധാനപരമായ വോട്ടെടുപ്പിന് എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.കനത്ത മഴ പെയ്യുന്ന നിലവിലെ കാലാവസ്ഥയില്‍ പരമാവധി വോട്ടുകള്‍ ഉച്ചക്ക് മുമ്ബ് പോള്‍ ചെയ്യിക്കാനാണ് പാര്‍ട്ടികളുടെ ശ്രമം. 24നാണ് വോട്ടെണ്ണല്‍.ഇടത് സിറ്റിങ് സീറ്റ്. തങ്ങളുടെ ശക്തികേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശങ്ങളുള്ളതിനാല്‍ ബി.ജെ.പിക്കും ഫലം നിര്‍ണായകമാണ്.
അടുത്തവര്‍ഷം തദ്ദേശ പൊതുതെരഞ്ഞെടുപ്പും തൊട്ടടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പും വരികയാണ്. ഉപതെരഞ്ഞെടുപ്പിലെ മേല്‍ക്കൈ വരുന്ന രണ്ട് തെരഞ്ഞെടുപ്പുകളിലേക്ക് ചുവടുവെക്കാന്‍ വിജയികള്‍ക്ക് ആത്മവിശ്വാസം നല്‍കും.
ഞായറാഴ്ച നിശ്ശബ്ദ പ്രചാരണത്തിലൂടെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും വോട്ടുറപ്പിക്കുന്ന തിരക്കിലായിരുന്നു. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ത്രികോണമത്സരമാണ്. മറ്റ് രണ്ടിടത്ത് എല്‍ഡിഎഫും യുഡിഎഫും നേര്‍ക്കുനേരാണ് പോരാട്ടം.
പാലയില്‍ അടിതെറ്റിയ യു.ഡി.എഫിന് ഇൗ തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. നാല് സീറ്റുകളും നിലനിര്‍ത്താനും അരൂര്‍ പിടിച്ചെടുക്കാനും കഴിയുമെന്നാണ് അവരുടെ പ്രതീക്ഷ. പാലാക്ക് പിന്നാലെ യു.ഡി.എഫിെന്റ മറ്റ് കോട്ടകളില്‍ കടന്നുകയറാനാകുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനാകുമെന്നും ഇടത് മുന്നണിയും കണക്കുകൂട്ടുന്നു.
തങ്ങള്‍ക്ക് ശക്തിയുള്ള മണ്ഡലങ്ങളില്‍ വിജയം കാഴ്ചെവച്ചാേല സംസ്ഥാന ബി.ജെ.പിക്ക് ദേശീയ നേതൃത്വത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകൂ. ശരിദൂരം പ്രഖ്യാപിച്ച് യു.ഡി.എഫ് അനുകൂല നിലപാട് പരസ്യമായി സ്വീകരിച്ച എന്‍.എസ്.എസിനും ഫലം നിര്‍ണായകമാണ്.