ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ കേസില്‍ പ്രതിയായ വരാപ്പുഴ മുന്‍ എസ്.ഐ ദീപക് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രതികളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് മജിസ്ട്രേറ്റിന്റെ മൊഴി. ശ്രീജിത്ത് ഉള്‍പ്പെടെ പ്രതികളെ അറസ്റ്റ് ചെയ്ത ഏപ്രില്‍ ഏഴിന് വൈകീട്ടുതന്നെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്ന എസ്.ഐയുടെ പരാതിയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ മൊഴിയിലാണ് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന സ്മിത ഇക്കാര്യം വ്യക്തമാക്കിയത്. ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് അവര്‍ക്കുനേരെ അതിക്രമം നടത്തുന്നത് പതിവാക്കിയയാളാണ് ഇൗ എസ്.ഐ. ഇതിനെതിരെ താന്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഹൈകോടതി ഉത്തരവ് ലംഘിച്ച് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് രാത്രി വീട്ടിലെത്തിച്ച് ജാമ്യം നല്‍കാന്‍ പറ്റാത്ത അവസ്ഥയില്‍ റിമാന്‍ഡ് ചെയ്യിച്ചിട്ടുണ്ട്. ശാരീരികമായി ആക്രമിക്കരുതെന്ന് വ്യക്തമാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ മര്‍ദിച്ച് ഹാജരാക്കിയ സംഭവവുമുണ്ട്. പ്രതികളെ ശാരീരികമായി പീഡിപ്പിക്കുകയും നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പ്രതിയായ എസ്.ഐയുടെ അടിസ്ഥാന സ്വഭാവമാണെന്നും മൊഴിയില്‍ പറയുന്നു. പ്രതികളെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി ലഭിക്കാതിരുന്നത് കാരണം തിരിച്ചയെച്ചന്ന് പറയുന്നത് കളവാണ്. പ്രതികളെ ഹാജരാക്കാന്‍ സമയം ചോദിച്ചെങ്കിലും അവരെ ഹാജരാക്കിയിരുന്നില്ല. അവരെ താന്‍ കണ്ടിട്ടുമില്ല. എട്ടിന് രാവിലെ എേട്ടകാലോടെ 24 മണിക്കൂറിനകം 9 പ്രതികളെയും ഹാജരാക്കി റിമാന്‍ഡ് ചെയ്െതന്ന് പൊലീസ്തന്നെ പറയുന്നുണ്ട്. വയറുവേദനയായതിനാല്‍ 12ാം പ്രതിയായ ശ്രീജിത്തിനെ ഹാജരാക്കുന്നില്ല എന്ന് അറിയിക്കുകയും ചെയ്തു. ശ്രീജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് കസ്റ്റഡിയിലെ അക്രമത്തെക്കുറിച്ച് വിവരം കിട്ടുന്നത്. ഇക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്ക് സമന്‍സ് അയക്കുകയും കേസ് ഏപ്രില്‍ 12േലക്ക് മാറ്റുകയും ചെയ്തു. അപ്പോള്‍തന്നെ ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എറണാകുളം സി.ജെ.എമ്മിനോട് അതത് സമയങ്ങളില്‍ ചോദിച്ചിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്. മജിസ്ട്രേറ്റിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ നടപടി വേണ്ടെന്ന നിലപാട് ഹൈകോടതി സ്വീകരിച്ചിരുന്നു. ശ്രീജിത്ത് കസ്റ്റഡിയില്‍ മരിക്കാനിടയായ കേസില്‍ പ്രതിയായ വരാപ്പുഴ മുന്‍ എസ്.ഐ ദീപക് കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ പ്രതികളെ കൈകാര്യം ചെയ്യുന്ന ഉദ്യോഗസ്ഥനാണെന്ന് മജിസ്ട്രേറ്റിന്റെ മൊഴി. ശ്രീജിത്ത് ഉള്‍പ്പെടെ പ്രതികളെ അറസ്റ്റ് ചെയ്ത ഏപ്രില്‍ ഏഴിന് വൈകീട്ടുതന്നെ മജിസ്ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി തേടിയിട്ടും അനുവദിച്ചില്ലെന്ന എസ്.ഐയുടെ പരാതിയുമായി ബന്ധപ്പെട്ട് ഹൈകോടതിയില്‍ നല്‍കിയ മൊഴിയിലാണ് പറവൂര്‍ മജിസ്ട്രേറ്റായിരുന്ന സ്മിത ഇക്കാര്യം വ്യക്തമാക്കിയത്.ഹൈകോടതി, സുപ്രീം കോടതി ഉത്തരവുകള്‍ ലംഘിച്ച് പ്രതികളെ അറസ്റ്റ് ചെയ്ത് അവര്‍ക്കുനേരെ അതിക്രമം നടത്തുന്നത് പതിവാക്കിയയാളാണ് ഇൗ എസ്.ഐ. ഇതിനെതിരെ താന്‍ ശക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ഹൈകോടതി ഉത്തരവ് ലംഘിച്ച് ഒരു പ്രതിയെ അറസ്റ്റ് ചെയ്ത് രാത്രി വീട്ടിലെത്തിച്ച് ജാമ്യം നല്‍കാന്‍ പറ്റാത്ത അവസ്ഥയില്‍ റിമാന്‍ഡ് ചെയ്യിച്ചിട്ടുണ്ട്. ശാരീരികമായി ആക്രമിക്കരുതെന്ന് വ്യക്തമാക്കി പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതിയെ മര്‍ദിച്ച് ഹാജരാക്കിയ സംഭവവുമുണ്ട്. പ്രതികളെ ശാരീരികമായി പീഡിപ്പിക്കുകയും നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നത് പ്രതിയായ എസ്.ഐയുടെ അടിസ്ഥാന സ്വഭാവമാണെന്നും മൊഴിയില്‍ പറയുന്നു. പ്രതികളെ വീട്ടില്‍ ഹാജരാക്കാന്‍ അനുമതി ലഭിക്കാതിരുന്നത് കാരണം തിരിച്ചയെച്ചന്ന് പറയുന്നത് കളവാണ്. പ്രതികളെ ഹാജരാക്കാന്‍ സമയം ചോദിച്ചെങ്കിലും അവരെ ഹാജരാക്കിയിരുന്നില്ല. അവരെ താന്‍ കണ്ടിട്ടുമില്ല. എട്ടിന് രാവിലെ എേട്ടകാലോടെ 24 മണിക്കൂറിനകം ഒമ്ബത് പ്രതികളെയും ഹാജരാക്കി റിമാന്‍ഡ് ചെയ്െതന്ന് പൊലീസ്തന്നെ പറയുന്നുണ്ട്. വയറുവേദനയായതിനാല്‍ 12ാം പ്രതിയായ ശ്രീജിത്തിനെ ഹാജരാക്കുന്നില്ല എന്ന് അറിയിക്കുകയും ചെയ്തു. ശ്രീജിത്തിന്റെ അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ മാത്രമാണ് കസ്റ്റഡിയിലെ അക്രമത്തെക്കുറിച്ച് വിവരം കിട്ടുന്നത്. ഇക്കാര്യം റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും മെഡിക്കല്‍ പരിശോധന നടത്തിയ ഡോക്ടര്‍ക്ക് സമന്‍സ് അയക്കുകയും കേസ് ഏപ്രില്‍ 12േലക്ക് മാറ്റുകയും ചെയ്തു. അപ്പോള്‍തന്നെ ആശുപത്രിയിലെത്തി ഡോക്ടറുടെ മൊഴിയെടുത്തു. കേസുമായി ബന്ധപ്പെട്ട സംശയങ്ങള്‍ എറണാകുളം സി.ജെ.എമ്മിനോട് അതത് സമയങ്ങളില്‍ ചോദിച്ചിരുന്നതായും മൊഴിയില്‍ പറയുന്നുണ്ട്. മജിസ്ട്രേറ്റിന്റെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്കെതിരെ നടപടി വേണ്ടെന്ന നിലപാട് ഹൈകോടതി സ്വീകരിച്ചിരുന്നു.
ശ്രീജിത്ത് കസ്റ്റഡി മരണം; പ്രതിയായ മുൻ എസ്.ഐക്കെതിരെ മജിസ്ട്രേറ്റിന്റെ മൊഴി
RELATED ARTICLES