Thursday, April 25, 2024
HomeKeralaപത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.23.03.2020

പത്തനംതിട്ട ജില്ല കോവിഡ് 19 കണ്‍ട്രോള്‍ സെല്‍ ബുളളറ്റിന്‍ തീയതി.23.03.2020

പത്തനംതിട്ട ജില്ലയില്‍ ഇന്ന്(23) ഒരു കേസ് പോസിറ്റീവായി കണ്ടെത്തി. ഇയാളെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
പ്രോഗ്രാം ഓഫീസര്‍മാരുടെയും മാനേജ്‌മെന്റ് ടീം ലീഡര്‍മാരുടെയും പ്ലാനിംഗ് മീറ്റിംഗ്, ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ കളക്ടറുടെ ചേമ്പറില്‍ കൂടി.
ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ 10 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ മൂന്നു പേരും, നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്.
സ്വകാര്യ ആശുപത്രികളില്‍ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മൂന്നു പേര്‍ ഐസൊലേഷനില്‍ ഉണ്ട്.
ആകെ 16 പേര്‍ വിവിധ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന്(23) പുതിയതായി നാലു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ന്യൂസ് ബുളളറ്റിനുശേഷം ഇതുവരെ രണ്ടു പേരെക്കൂടി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ഇതുള്‍പ്പെടെ ഇതുവരെ 61 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
വീടുകളില്‍ 366 പ്രൈമറി കോണ്‍ടാക്ടുകള്‍ നിരീക്ഷണത്തില്‍ ആണ്. നിലവില്‍ വിദേശത്തു നിന്നും തിരിച്ചെത്തിയ 4199 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ആകെ 4565 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്.
സര്‍ക്കാര്‍ മേഖലയില്‍ 60 ബെഡ്ഡുകളും, സ്വകാര്യ മേഖലയില്‍ 135 ബെഡ്ഡുകളും രോഗികളെ ഐസൊലേറ്റ് ചെയ്യുന്നതിനായി സജ്ജീകരിച്ചിട്ടുണ്ട്.
ഇന്ന്(23) ജില്ലയില്‍ നിന്നും 32 സാമ്പിളുകള്‍ ഉള്‍പ്പെടെ ആകെ 262 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. കഴിഞ്ഞ ബുളളറ്റിനുശേഷം 31 നെഗറ്റീവ് പരിശോധന ഫലം ലഭിച്ചിട്ടുണ്ട്.
ജില്ലയില്‍ ഇന്നു(23)വരെ അയച്ച സാമ്പിളുകളില്‍ 10 എണ്ണം പൊസിറ്റീവായും 153 എണ്ണം നെഗറ്റീവായും റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. 55 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്.
തിരുവല്ല റെയില്‍വേ സ്റ്റേഷനില്‍ 213 യാത്രക്കാരെയും, ബസ് സ്റ്റേഷനുകളില്‍ 2004 യാത്രക്കാരെയും ഉള്‍പ്പെടെ ആകെ 2217 പേരെ സ്‌ക്രീന്‍ ചെയ്തു. ഇതില്‍ 277 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുവന്നവരാണ്. ഇവരില്‍ രോഗലക്ഷണങ്ങള്‍ കാണിച്ച ഒരാളെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. 2300 പേര്‍ക്ക് ബോധവത്ക്കരണം നല്‍കി.
മറ്റ് രാജ്യങ്ങളില്‍ നിന്നും വന്ന ഒരാളെ അടൂര്‍ ബസ് സ്റ്റേഷനില്‍ സ്‌ക്രീനിങ്ങില്‍ കണ്ടെത്തി. ഇയാളെ ഹോം ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസറുടെ കണ്‍ട്രോള്‍ റൂമില്‍ 122 കോളുകളും, ദുരന്തനിവാരണ വിഭാഗത്തിന്റെ കണ്‍ട്രോള്‍ റൂമില്‍ 124 കോളുകളും ലഭിച്ചു. രോഗം സ്ഥിരീകരിച്ചവരുടെ Spatiotemporal mapping ഉപയോഗിച്ചുളള പരിശോധനയില്‍ ഇന്ന്(23) കോളുകള്‍ ഒന്നും ലഭിച്ചില്ല. വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 34 കോളുകള്‍ ലഭിച്ചു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരെ സംബന്ധിച്ച് 40 കോളുകള്‍ ലഭിച്ചു. ക്വാറന്റൈനില്‍ കഴിയുന്ന ആള്‍ക്കാര്‍ പുറത്തിറങ്ങി നടക്കുന്നത് സംബന്ധിച്ച് രണ്ടു കോളുകള്‍ ലഭിക്കുകയും വിവരം ഉടന്‍തന്നെ എസ്.പി. ഓഫീസില്‍ അറിയിക്കുകയും ചെയ്തു.
മൂന്നു ഗവണ്‍മെന്റ് ആരോഗ്യസ്ഥാപനങ്ങളിലും ഒരു സ്വകാര്യ ആശുപത്രിയിലും നടത്തിയ പരിശീലന പരിപാടിയില്‍ ആകെ 37 ഡോക്ടര്‍മാര്‍, 54 നഴ്‌സുമാര്‍, 84 മറ്റ് ജീവനക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 175 പേര്‍ക്ക് പരിശീലനം നല്‍കി.
104 അതിഥി തൊഴിലാളികളെ ലേബര്‍ വകുപ്പിന്റെ സഹകരണത്തോടുകൂടി സ്‌ക്രീനിംഗിന് വിധേയമാക്കി. ഇന്നേ(23)ദിസവം ആരിലും രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല.
വോളന്റിയര്‍മാര്‍ ഇന്ന്(23) ഗൃഹസന്ദര്‍ശന പരിപാടിയില്‍ പങ്കെടുക്കുകയും, ആകെ 3445 വീടുകള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
ഫയര്‍ഫോഴ്‌സും, ആരോഗ്യവകുപ്പും സംയുക്തമായി പത്തനംതിട്ട കളക്‌ട്രേറ്റും പരിസരവും ശുചീകരിച്ചു.
ക്വാറന്റൈനില്‍ കഴിയേണ്ട ആളുകള്‍ പുറത്തിറങ്ങി നടക്കുന്നതായി പൊതുജനങ്ങള്‍ക്ക് വിവരം ലഭിക്കുകയാണെങ്കില്‍ ജില്ലാ മെഡിക്കല്‍ ഓഫീസിലെ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കുന്നതിന് മാത്രമായി 9188297118, 9188294118 എന്നീ രണ്ട് ഫോണ്‍ നമ്പരുകള്‍ പ്രവര്‍ത്തിക്കുന്നു.
ജില്ലാ കളക്ടറുടെ നേതൃത്വത്തിലുളള ദൈനംദിന അവലോകനയോഗം വൈകുന്നേരം ആറിന് ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments