റാന്നി ടൗണിലെ സിസി ടിവി കാമറകള്‍ നോക്കുകുത്തികളായിട്ടു മാസങ്ങൾ കഴിഞ്ഞു. റാന്നി പെരുമ്പുഴ മുതല്‍ ഇട്ടിയപ്പാറയിലെ പഴയ ബാറിന് സമീപം വരെ റാന്നിയിലെ പ്രവാസി മലയാളിയുടെ സഹായത്തോടെ ഇരുപതോളം കാമറകള്‍ സ്ഥാപിച്ചിരുന്നു. ഇതിലെ ദൃശ്യങ്ങള്‍ പോലീസ് സ്റ്റേഷനില്‍ സ്ഥാപിച്ച ടിവിയില്‍ കാണാമായിരുന്നു. ടൗണില്‍ നടക്കുന്ന എന്ത് സംഭവവും ഉടനടി പോലീസിന് കാണാനും അതുവഴി സംഭവ സ്ഥലത്ത് പെട്ടെന്ന് എത്തിച്ചേരാനും കഴിയുമായിരുന്നു. ആദ്യകാലങ്ങളില്‍ വലിയ കുഴപ്പമില്ലാതെ ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ഇടിമിന്നലില്‍ ഏതാനും കാമറകള്‍ക്ക് നാശം നേരിട്ടു. ഇത് യഥാസമയം നന്നാക്കാന്‍ ആരും മെനക്കെട്ടില്ല. ഇതോടെ ബാക്കിയുള്ളവ കൂടി കേടായി. ഒപ്പം കേബിളും പലയിടത്തും മുറിഞ്ഞു പോയി. ഇതോടെ ഇവയുടെ പ്രവർത്തനം പൂർണമായും നിലക്കുകയായിരുന്നു. ഇത് പ്രവര്‍ത്തിക്കാതായതോടെ സിസിസി ടിവി സ്ഥാപിച്ച കമ്പനിക്കെതിരെ പണം മുടക്കിയ പ്രവാസി പോലീസില്‍ പരാതി നല്‍കിയിരുന്നു. കേസെടുക്കുമെന്ന് പോലീസ് അറിയിച്ചതുമാണ്. പിന്നീട് വിഷയം താലൂക്ക് വികസന സമിതിയിലെത്തുകയും ചെയ്തു. റാന്നി, അങ്ങാടി, പഴവങ്ങാടി എന്നീ മൂന്ന് പഞ്ചായത്ത് ഉള്‍പ്പെടുന്ന റാന്നി ടൗണില്‍ നാല്പതോളം ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതായി അറിയിപ്പ് തന്നിരുന്നു. എന്നാല്‍ നാളിതുവരെ യാതൊരു നടപടികളും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. ഇട്ടിയപ്പാറയില്‍ നടപ്പിലാക്കിയ വണ്‍വേ സംവിധാനം പലരും പാലിക്കാതെ പോകുന്നതും അടുത്തിടെ ടൗണ്‍ കേന്ദ്രീകരിച്ച് സമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചതുമെല്ലാം കണക്കിലെടുത്ത് ടൗണില്‍ ക്യാമറകള്‍ സ്ഥാപിക്കണമെന്നാവശ്യം ശക്തമായിരിക്കുകയാണ്. ക്യാമറകൾ പണിമുടക്കിയതോടെ സാമൂഹ്യ വിരുദ്ധര്‍ക്ക് കാര്യങ്ങൾ എളുപ്പമാകുകയും ചെയ്തു. നിലവിലെ സംവിധാനത്തില്‍ കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ വ്യാപാര സ്ഥാപനങ്ങളെ സമീപിക്കേണ്ട ഗതികേടാണ് പോലീസിന്.
റാന്നിയിൽ പ്രവാസി മലയാളി സഹായിച്ചു സ്ഥാപിച്ച സിസിടിവി കാമറകള്‍ നോക്കുകുത്തികളായി
RELATED ARTICLES