ജയിലിലെ മിന്നൽ പരിശോധയ്ക്ക് പിന്നാലെ ജയില്‍ ജീവനക്കാര്‍ക്ക് ശക്തമായ താക്കീതുമായി ജയില്‍ ഡി.ജി.പി ഋഷിരാജ് സിംഗ്. പരിശോധനയ്ക്ക് ശേഷം ഒരു മണിക്കൂറൂളോളം ജയിലില്‍ ചെലവിട്ടതിന് ശേഷമാണ് മുന്നറിയിപ്പുമായി ഋഷിരാജ് സിംഗ് എത്തിയത്. ഇതുവരെ കുഴപ്പങ്ങള്‍ ഉണ്ടായാല്‍ സ്ഥലം മാറ്റമോ, പേരിനുള്ള സസ്പെന്‍ഷനോ മാത്രമായിരുന്നുവെങ്കില്‍ ഇനി ആവര്‍ത്തിച്ചാല്‍ സര്‍വീസില്‍ നിന്ന് നീക്കുകയാണെന്ന് ഡി.ജി.പി പറഞ്ഞു.ഇപ്പോള്‍ നടന്ന സംഭവങ്ങളൊക്കെ തടവുകാരുമായി ജയില്‍ ജീവനക്കാര്‍ക്കുള്ള ബന്ധത്തിന്റെ സൂചനയാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്നലെ കണ്ണൂര്‍ സെന്‍ട്രന്‍ നടത്തിയ റെയ്ഡില്‍ നാല് മൊബൈല്‍ ഫോണുകള്‍, 2500 രൂപ, 20 ഗ്രാം കഞ്ചാവ്, നിരവധി ചാര്‍ജറുകള്‍, പ്ലഗ് ഹോള്‍ഡറുകള്‍ എന്നിവ കണ്ടെടുത്തിരുന്നു. തുടര്‍ച്ചയായി രണ്ടാം ദിനമാണ് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ മിന്നല്‍ പരിശോധന നടത്തുന്നത്.