സംസ്ഥാന ചലച്ചിത്ര പുരസ്കാര ദാന ചടങ്ങില്‍ മോഹന്‍ലാല്‍തന്നെ മുഖ്യാതിഥിയാകുമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലന്. അദ്ദേഹത്തെ ബുധനാഴ്ച ഒൗദ്യോഗികമായി ക്ഷണിക്കുമെന്നും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതില്‍ ആര്‍ക്കും എതിര്‍പ്പില്ലെന്നും മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെതിരെ മുഖ്യമന്ത്രിക്ക് കത്തെഴുതിയ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ഇന്ന് തുറന്ന് പറഞ്ഞിരുന്നു.ചടങ്ങില്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് 107 സാംസ്കാരിക പ്രവര്‍ത്തകര്‍ ഒപ്പിട്ട കത്ത് മുഖ്യമന്ത്രിക്കു നല്‍കിയിരുന്നു. കുറച്ചാളുകള്‍ മുഖ്യമന്ത്രിക്ക് പുറമെ മറ്റൊരു മുഖ്യാതിഥി പങ്കെടുക്കുന്നതിലെ സാംഗത്യമില്ലായ്മ ചൂണ്ടിക്കാട്ടിയപ്പോള്‍ ചിലര്‍ അത് മോഹന്‍ലാലിനെതിരെയുള്ള ആക്രമണമായി മുതലെടുത്തുവെന്നും ആരോപണമുണ്ട്. നേരത്തെ തമിഴ് നടന് സൂര്യ മുഖ്യാതിഥിയായി ചടങ്ങില്‍ പങ്കെടുത്തിട്ടുണ്ട്- എ.കെ.ബാലന് പറഞ്ഞു. ചരിത്രമറിയാതെയാണ് ചിലര്‍ വിവാദമുണ്ടാക്കുന്നതെന്നും പുരസ്കാര ജേതാക്കളായ ഇന്ദ്രന്‍സും വി.സി. അഭിലാഷും മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെ അനുകൂലിച്ചിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.ഈ സാഹചര്യത്തിലാണ് മോഹന്‍ലാലിനെ ക്ഷണിക്കുകതന്നെ ചെയ്യുമെന്ന് മന്ത്രി വ്യക്തമാക്കിയത്. മുഖ്യ അതിഥി എന്ന രീതിയിലല്ലാതെ ലാലിന്റെ സാന്നിധ്യം ഉറപ്പുവരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ മോഹന്‍ലാല്‍ ചടങ്ങിൽ പങ്കെടുക്കുമോ എന്ന വിഷയത്തിൽ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല.