ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ ഇടപ്പള്ളിയിലെ വീട്ടില്‍ അഗ്നിബാധ. ഒരു മുറി പൂര്‍ണമായും അഗ്നിക്കിരയായി. പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം.തൃക്കാക്കര, ഗാന്ധി നഗര്‍ സ്റ്റേഷനുകളിലെ ഫയര്‍ഫോഴ്സ് എത്തിയാണ് തീ കെടുത്തിയത്. ഷോട്ട് സര്‍ക്യൂട്ടാണ് തീപ്പിടിത്തത്തിനു കാരണമായത് എന്നാണു പ്രാഥമിക നിഗമനം. അപകടം നടക്കുന്ന സമയത്ത് ശ്രീശാന്തിന്റെ ഭാര്യയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഐപിഎൽ ഒത്തുകളിയുമായി ബന്ധപ്പെട്ട് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ (ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്) ഓംബുഡ്സ്മാൻ കഴിഞ്ഞ ദിവസം ഏഴു വർഷമാക്കി കുറച്ചിരുന്നു. 2013 സെപ്റ്റംബർ 13 മുതലുള്ള കാലാവധി പരിഗണിക്കുമ്പോൾ, 2020 സെപ്റ്റംബർ 13ന് ശ്രീശാന്തിന്റെ വിലക്ക് അവസാനിക്കും. ഇതോടെ, അടുത്തവർഷം സെപ്റ്റംബറോടെ ക്രിക്കറ്റ് ലോകത്തേക്കു മടങ്ങിവരാനും മുപ്പത്തിയാറുകാരൻ ശ്രീശാന്തിനു സാധിക്കും.
ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ വീട്ടില്‍ അഗ്നിബാധ
RELATED ARTICLES