Thursday, March 28, 2024
HomeKeralaകെ.എം.ഷാജി എംഎല്‍എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

കെ.എം.ഷാജി എംഎല്‍എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും

നിയമസഭാംഗത്വം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കെ.എം.ഷാജി എംഎല്‍എ നല്‍കിയ അപ്പീല്‍ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ എ. കെ. സിക്രി, അശോക് ഭൂഷണ്‍, എം ആര്‍ ഷാ എന്നിവര്‍ അടങ്ങിയ മൂന്ന് അംഗ ബെഞ്ച് ആണ് ഹര്‍ജി പരിഗണിക്കുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന് ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെടും. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വര്‍ഗീയ പ്രചരണം നടത്തി എന്ന് കണ്ടെത്തിയാണ് കെ.എം.ഷാജിയെ കേരള ഹൈക്കോടതി അയോഗ്യനാക്കിയത്. ജനപ്രതിനിധിയെ അയോഗ്യനാക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നാണ് ഹര്‍ജിയില്‍ കെ.എം.ഷാജിയുടെ വാദം. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന എം.വി.നികേഷ് കുമാറാണ് ഹര്‍ജി നല്‍കിയത്. അടുത്ത ആറ് വര്‍ഷത്തേയ്ക്ക് കെ.എം.ഷാജിയ്ക്ക് മത്സരിയ്ക്കാനാകില്ലെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അഴീക്കോട് എംഎല്‍എയായ ഷാജി കേരള നിയമസഭാംഗമല്ലാതായെന്ന് നിയമസഭാ സെക്രട്ടറി തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു. ഷാജിയുടെ തെരഞ്ഞെടുപ്പ് ഹൈക്കോടതി അസാധുവായി പ്രഖ്യാപിച്ച നടപടി ഈ മാസം 23 വരെയാണ് സ്റ്റേ ചെയ്തിരുന്നത്. ഹൈക്കോടതിയോ സുപ്രീംകോടതിയോ സ്റ്റേയുടെ സമയപരിധി നീട്ടാത്തതിനാല്‍ ഷാജി നിയമസഭാംഗമല്ലാതായെന്നു നിയമസഭാ സെക്രട്ടറി പുറത്തിറക്കിയ ബുള്ളറ്റിനില്‍ ചൂണ്ടിക്കാട്ടി. ഷാജിക്ക് ചൊവ്വാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തില്‍ പങ്കെടുക്കാനാകില്ലെന്നു സ്പീക്കര്‍ ശ്രീരാമകൃഷ്ണനും പറഞ്ഞിരുന്നു. നിലവിലെ വിധിക്കു മേല്‍ മറ്റൊരു ഉത്തരവുണ്ടാകുന്നതു വരെ അയോഗ്യത തുടരുമെന്ന് അദ്ദേഹവും വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments