ശബരിമലയിൽ ഭക്തയായ സ്ത്രീയെ തടഞ്ഞ കേസിൽ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷന്‌സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ശബരിമലയില്‍ ചിത്തിര ആട്ടവിശേഷദിവസത്തിലാണ് ദര്‍ശനത്തിനെത്തിയ അന്‍പത്തിരണ്ടുകാരിയായ ഭക്തയെ ആക്രമിച്ചത്. ഈ കേസിലാണു സുരേന്ദ്രനെ പ്രതി ചേര്‍ത്തിരിക്കുന്നത്.വധശ്രമം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുള്ള കേസില്‍ ഡിസംബര്‍ ആറു വരെയാണു റാന്നി ഗ്രാമന്യായാലയ കോടതി റിമാന്‍ഡ് ചെയ്തത്. പിന്നീട് റാന്നി ജുഡീഷല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയെങ്കിലും തള്ളിയിരുന്നു. തുടര്‍ന്നാണ് സുരേന്ദ്രന്‍ ജില്ലാ കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച രാത്രിയില്‍ സുരേന്ദ്രനെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരുന്നു.
ഭക്തയായ സ്ത്രീയെ തടഞ്ഞ കേസിൽ കെ. സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ചത്തേക്ക് മാറ്റി
RELATED ARTICLES