Friday, April 19, 2024
HomeInternationalസൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വല്‍ക്കരണം; മലയാളികള്‍ മനഃപ്രയാസത്തിൽ

സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വല്‍ക്കരണം; മലയാളികള്‍ മനഃപ്രയാസത്തിൽ

പ്രവാസി മലയാളികള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ച് സൗദിയില്‍ കൂടുതല്‍ മേഖലകളില്‍ സ്വദേശി വല്‍ക്കരണം നടപ്പാക്കുന്നു. നിതാഖാതിന്റെ ഭാഗമായി 12 വിഭാഗം സ്ഥാപനങ്ങളിലെ തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്കായി സംവരണം ചെയ്തു.സെപ്റ്റംബര്‍ 11 മുതല്‍ ഇത് കര്‍ശനമായി നടപ്പാക്കുമെന്നാണ് തൊഴില്‍ സാമൂഹിക വികസന മന്ത്രാലയത്തിന്റെ അറിയിപ്പ്. വിവിധ ഘട്ടങ്ങളിലായാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തില്‍ വാഹനങ്ങള്‍ വില്‍ക്കുന്ന കട, ടെക്‌സ്‌റ്റൈല്‍ ഷോപ്പുകള്‍, ഫര്‍ണിച്ചര്‍ കടകള്‍ എന്നിവിടങ്ങളിലാണ് നിതാഖാത് നടപ്പാക്കുക. രണ്ടാം ഘട്ടം നവംബര്‍ ഒന്‍പതിന് ആരംഭിക്കും. വാച്ച് കടകള്‍, കണ്ണട കടകള്‍, ഇലക്ട്രിക്, ഇലക്ട്രോണിക് കടകള്‍, എന്നിവ സ്വദേശിവല്‍ക്കരിക്കും. 2019 ജനുവരി 7 ന് ആരംഭിക്കുന്ന അവസാന ഘട്ടത്തില്‍ മധുര പലഹാരക്കടകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, കെട്ടിട നിര്‍മ്മാണ സാധനങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍, ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടകള്‍, പരവതാനി കടകള്‍ എന്നിവിടങ്ങളിലാണ് നടപ്പാക്കുക.നേരത്തെ മൊബൈല്‍ ഫോണ്‍ കടകള്‍, ജ്വല്ലറികള്‍, സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ സ്വദേശിവല്‍ക്കരണം വിജയകരമായി നടപ്പാക്കിയിരുന്നു. പുതിയ ഹിജ്‌റ വര്‍ഷം ആരംഭിക്കുന്നത് സെപ്റ്റംബര്‍ 11 നാണ്. അതിനാലാണ് അന്നേദിവസം മുതല്‍ പദ്ധതി നടപ്പാക്കുന്നത്. തൊഴില്‍ സമൂഹിക വികസന മന്ത്രി ഡോ. അലി നാസര്‍ അല്‍ഖഫീസ് ആണ് ഇക്കാര്യങ്ങല്‍ അറിയിച്ചത്. ഇത് നടപ്പാകുന്നതോടെ പതിനായിരക്കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നഷ്ടമുണ്ടാകും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments