തൊടുപുഴയില്‍ ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പ്രതി അറസ്റ്റില്‍. അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദാണ് (35) അറസ്റിലായത്. ഇയാള്‍ കുട്ടിയുടെ അമ്മയുടെ അകന്ന ബന്ധുകൂടിയാണെന്നാണ് വിവരം. ഏഴുവയസുകാരന് ക്രൂര മർദനമേറ്റ സംഭവത്തില്‍ അടിയന്തിരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഇടുക്കി ജില്ലാ അധികാരികളോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്ന കുട്ടിക്ക് വിദഗ്ദ്ധ ചികിത്സയടക്കമുള്ള എല്ലാ സഹായവും നല്‍കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.സംഭവത്തിൽ രണ്ടാനച്ഛൻ പൊലീസ് കസ്റ്റഡിയിലാണ്. തൊടുപുഴ ഉടുമ്പന്നൂർ സ്വദേശിനിയുടെ മക്കളാണ് മർദനത്തിന് വിധേയരായത‌്. രണ്ടാനച്ഛൻ ജ്യേഷ‌്ഠനെയും തന്നെയും മർദിച്ചെന്ന‌് മൂന്നര വയസ്സുള്ള അനുജൻ മൊഴി നൽകിയതിനെ തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. ജ്യേഷ‌്ഠനെ തലയിലും മുഖത്തും കണ്ണിനും അടിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു.കുട്ടികളെ ഭർത്താവ് മർദിക്കാറുണ്ടെന്ന് മാതാവും മൊഴി നൽകി. നിരവധി തവണ നിലത്തിട്ട് ചവിട്ടി എന്നും കാലുവാരി നിലത്തടിച്ചെന്നും യുവതി മൊഴി നൽകിയിരുന്നു
ഏഴു വയസുകാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസ്; പ്രതി അറസ്റ്റില്‍
RELATED ARTICLES