Tuesday, April 16, 2024
HomeKerala"കെഎസ്‌ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനം" ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍

“കെഎസ്‌ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനം” ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍

കെഎസ്‌ആര്‍ടിസി കഞ്ഞികുടിക്കാന്‍ വകയില്ലാത്ത സ്ഥാപനമാണെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. കെഎസ്‌ആര്‍ടിസിയിലെ നിയമന നിരോധനത്തില്‍നിന്നു പിന്നോട്ടില്ലെന്ന് മന്ത്രി അറിയിച്ചു. കണ്ടക്ടര്‍ തസ്തികയില്‍ അഡ്വൈസ് മെമ്മോ കൈപ്പറ്റിയ ഉദ്യോഗാര്‍ഥികളെ ജോലിക്കെടുക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗാര്‍ഥികള്‍ കോടതിയെ സമീപിച്ചാല്‍ ഈ പ്രശ്നത്തെ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു. കെഎസ്‌ആര്‍ടിസിയിലെ നിയമന നിരോധനം സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ശരിവച്ചിരുന്നു. ഇതോടെ റാങ്ക് ലിസ്റ്റില്‍ ഇടം നേടിയ 4051 ഉദ്യോഗാര്‍ഥികള്‍ പെരുവഴിയിലായി. കോര്‍പറേഷനിലെ ജീവനക്കാരുടെ എണ്ണം ദേശീയ ശരാശരിയെക്കാള്‍ കൂടുതലായതിനാലാണ് നിയമന നിരോധനം ഏര്‍പ്പെടുത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സാമ്പത്തിക പ്രതിസന്ധിയാണ് പ്രധാനമായും നിയമനത്തിനു തടസമായി ചൂണ്ടിക്കാട്ടുന്നത്. ജീവനക്കാരുടെ ശന്പളം പോലും മുടങ്ങുന്ന സ്ഥിതിയായതിനാൽ അടുത്തകാലത്തൊന്നും നിയമനത്തിനു യാതൊരു സാധ്യതയുമില്ലെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍ചൂണ്ടിക്കാട്ടി . ചെലവും വരവും തമ്മില്‍ 183 കോടി രൂപയുടെ അന്തരമാണ് നിലവിലുള്ളത് . ബസ് ഒന്നിന് 8.7 ജീവനക്കാരാണുള്ളത്. ഇത് ദേശീയ ശരാശരിയായ 5.5 ആയി കുറയ്ക്കാനാണ് സുശീല്‍ഖന്നയുടെ പ്രാഥമിക ശിപാര്‍ശയിലുള്ളത്. നിയമനങ്ങളെക്കുറിച്ചുള്ള സര്‍ക്കാര്‍ നിലപാട് വിശദീകരിക്കുകയായിരുന്നു മന്ത്രി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments