Thursday, April 25, 2024
HomeKeralaകെവിന്‍ വധം; നിര്‍ണ്ണായസാക്ഷി നീനുവിനെ ഈയാഴ്ച വിസ്തരിക്കും

കെവിന്‍ വധം; നിര്‍ണ്ണായസാക്ഷി നീനുവിനെ ഈയാഴ്ച വിസ്തരിക്കും

കെവിന്‍ കേസില്‍ നീനുവിനെ ഈയാഴ്ച വിസ്തരിക്കും. കെവിന്‍ താഴ്ന്ന ജാതിയില്‍പ്പെട്ടത് കൊണ്ട് നീനുവുമായുള്ള വിവാഹം അംഗീകരിക്കില്ലെന്ന് ഷാനു ചാക്കോ പറഞ്ഞുവെന്ന് കെവിന്റ ബന്ധുക്കള്‍ മൊഴി നല്‍കി. കെവിന്‍ കേസിലെ നിര്‍ണ്ണായസാക്ഷി നീനുവിനെ ഈയാഴ്ച തന്നെ വിസ്തരിക്കാനാണ് പ്രോസിക്യൂഷന്റ തീരുമാനം. നീനുവിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുന്നതാണ് പ്രോസിക്യുഷന്റ നിലപാട്. മറ്റ് സാക്ഷികളെ വിസ്തരിച്ച ശേഷം നീനുവിനെ വിസ്തരിക്കാനാണ് നേരത്തെ തീരുമാനിച്ചതെങ്കിലും ഉടന്‍ വിസ്താരണ ആരംഭിക്കാന്‍ തീരുമാനം മാറ്റുകയായിരുന്നു. ഈയാഴ്ച കഴിഞ്ഞാല്‍ കോടതി പത്ത് ദിവസം അവധിയാണ്. അതിനാല്‍ അവധിക്ക് മുന്‍പ് വിസ്തരിക്കാനാണ് തീരുമാനം.
കെവിന്റേത് ദുരഭിമാനക്കൊലയാണെന്ന പ്രോസിക്യൂഷന്റ വാദം ശരിവയ്ക്കുന്ന മൊഴിയാണ് ബന്ധുക്കള്‍ നല്‍കിയത്. നീനുവിന്റ അച്ഛന്‍ ചാക്കോയും സഹോദരന്‍ ഷാനു ചാക്കോയും കെവിനുമായുള്ള വിവാഹത്തെ ശക്തമായി എതിര്‍ത്തുവെന്ന് ബന്ധു സന്തോഷിന്റ മൊഴി.

താഴ്ന്ന ജാതിയിലായതിനാല്‍ കെവിനുമായുള്ള വിവാഹം അംഗീകരിക്കില്ലെന്നായിരുന്നു മൊഴി. നീനുവിനെ തിരിച്ച്‌ കിട്ടാന്‍ വില പേശാനാണ് കെവിനെയും അനീഷിനേയും തട്ടിക്കൊണ്ട് പോയത്. പ്രതികള്‍ ആദ്യം താമസിക്കാനെത്തിയ ഹോട്ടലിലെ മാനേജര്‍ മുഖ്യപ്രതി ഷാനുചാക്കോ ഉള്‍പ്പടെ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.നേരത്തെ കെവിന്‍ കേസിലെ 28-ാം സാക്ഷി കൂറുമാറിയിരുന്നു. കെവിനെ തട്ടിക്കൊണ്ട് പോയത് അറിഞ്ഞിരുന്നുവെന്നതുള്‍പ്പടെ മൊഴി നല്‍കിയ അബിന്‍ പ്രദീപാണ് കൂറുമാറിയത്.കുറ്റകൃത്യം നടക്കുന്നതിന്റ തലേദിവസം പ്രതികള്‍ രണ്ട് പേരെ തട്ടിക്കൊണ്ട് വരാന്‍ ആസുത്രണം ചെയ്യുന്നത് അറിഞ്ഞിരുന്നുവെന്ന് അബിന്‍ പ്രദീപ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറ‍ഞ്ഞിരുന്നു. കെവിന്‍ കൊല്ലപ്പെട്ട ദിവസം പ്രതികള്‍ ആയുധം ഒളിപ്പിക്കുന്നത് കണ്ടതായും പൊലീസിനോടും ചങ്ങനാശ്ശേരി മജിസ്ട്രേട്ടിന് നല്‍കിയ രഹസ്യമൊഴിയിലും വ്യക്തമാക്കിയിരുന്നു. എന്നാല്‍ പൊലീസിന്റ ഭീഷണി മൂലമാണ് ഇത്തരമൊരു മൊഴി നല്‍കിയതെന്നാണ് അബിന്‍ വിസ്താരത്തില്‍ പറഞ്ഞത്. ഇങ്ങനെ പറഞ്ഞില്ലെങ്കില്‍ കേസില്‍ പ്രതിചേര്‍ക്കുമെന്ന് പൊലീസ് പറഞ്ഞു. പൊലീസ് ഭീഷണി മൂലം ആത്മഹത്യക്ക് ശ്രമിച്ചുവെന്ന് അബിന്‍ കോടതിയില്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments