“നോട്ട് നിരോധനത്തെ പിന്തുണച്ചത് എന്റെ തെറ്റ് അതില്‍ ഖേദിക്കുന്നു ” സാമ്പത്തിക ശാസ്ത്രജ്ഞ ഡോ.മേരി ജോർജാണ് ഒരു ചാനലില്‍ ചര്‍ച്ചയിൽ ഇങ്ങനെ പറഞ്ഞത്. ചാനല്‍ അവതാരകന്‍ താങ്കളെയും രാജ്യത്തെ ജനങ്ങളേയും അടക്കം കബളിപ്പിച്ചില്ലേയെന്ന ചോദ്യത്തിനാണ് ഡോ.മേരി ജോര്‍ജ്ജ് മോദിക്കും സര്‍ക്കാരിനുമെതിരെ ആഞ്ഞടിച്ച് രംഗത്ത് വന്നത്. നരേന്ദ്ര മോദിയെ കുറിച്ച് കുറച്ചൊക്കെ നല്ലാ കാര്യങ്ങള്‍ വിചാരിച്ചിരുന്നു.ഒരു മണ്ടന്‍ തീരുമാനമായി നോട്ട് നിരോധനം മോദി കൊണ്ടുവരുമെന്ന് ഒരിക്കലും കരുതിയില്ല. മുന്നൊരുക്കങ്ങള്‍ നടത്തിയില്ല. ആരേയും അറിയിക്കാതെ ഒരു രാത്രികൊണ്ട് തീരുമാനം മോദി എടുക്കുമെന്ന് കരുതിയിരുന്നില്ല. അരുണ്‍ ജെയ്റ്റിലിയേയും റിസര്‍ബാങ്ക് ഗവര്‍ണറേയും വിശ്വാസത്തിലെടുത്തു. പക്ഷേ ഈ മൂന്ന് മണ്ടന്മാരേയും വിശ്വാസത്തിലെടുത്തത് അബദ്ധമായെന്നും അവര്‍ ചര്‍ച്ചയില്‍ പ്രതികരിച്ചു. ഈ മണ്ടന്മാരുടെ കൂടെ നിന്ന് ഞാനും നാറുമെന്ന് മനസിലാക്കിയതുകൊണ്ടാണ് പിന്തുണച്ചവര്‍ കൊഴിഞ്ഞ് പൊയത്. ഇപ്പോള്‍ അനന്തസുബ്രഹ്മണ്യനും പോയിരിക്കുന്നു. സര്‍ക്കാരിന്റെ ഗുണനിലവാരം മോശമാണെന്ന് തിരിച്ചറിഞ്ഞാണ് പലരും വിട്ടുപോകുന്നതെന്നും മേരി ജോര്‍ജ്ജ് പ്രതികരിച്ചു.
മോദി, അരുണ്‍ ജെയ്റ്റിലി, റിസര്‍ബാങ്ക് ഗവര്‍ണർ എന്നീ മണ്ടന്മാരേ വിശ്വസിച്ചതബദ്ധം:ഡോ.മേരി ജോര്‍ജ്ജ്
RELATED ARTICLES