പഞ്ചാബ് മുന്‍മന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിര്‍ന്ന നേതാവുമായ സുച്ചാസിങ് ലങ്കായ്‌ക്കെതിരെ ബലാത്സംഗ കേസ്.വനിതാ കോണ്‍സ്റ്റബിളിന്റെ പരാതിയിലാണ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന്റെ 20 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളും യുവതി പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്. സുച്ചാസിങ്ങിന്റെ മകളോടൊപ്പം കോളജില്‍ പഠിച്ച യുവതിയാണ് പീഡനത്തിന് ഇരയായത്. സുച്ചാസിങ്ങിനെതിരെ മാനഭംഗം, ഭീഷണിപ്പെടുത്തി സ്വത്ത് തട്ടല്‍, തട്ടിപ്പ്, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഇദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. കോണ്‍സ്റ്റബിളായിരുന്ന ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് ജോലി തേടി 2009 ലാണ് യുവതി കിസാന്‍ ഭവനില്‍ സുച്ചാസിങ്ങിനെ കാണാനെത്തിയത്. അന്ന് അദ്ദേഹം കൃഷി മന്ത്രിയായിരുന്നു. സുഹൃത്തിനൊപ്പമാണ് മന്ത്രിയെ കാണാന്‍ ചെന്നത് . എന്നാല്‍ രണ്ട് ദിവസത്തിന് ശേഷം ഒറ്റയ്ക്ക് വരാന്‍ ആവശ്യപ്പെട്ടു. അന്നേദിവസം തന്നെ മാനഭംഗപ്പെടുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പരാമര്‍ശിക്കുന്നു. രണ്ട് കുട്ടികളുടെ അമ്മയാണെന്നും മകളുടെ സഹപാഠിയാണെന്നും പറഞ്ഞ് അപേക്ഷിച്ചിട്ടും തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നു. തനിക്ക് വഴങ്ങിയാല്‍ മാത്രമേ ജോലി ലഭിക്കുകയുള്ളൂവെന്ന് സുച്ചാസിങ് ഭീഷണിപ്പെടുത്തി. എതിര്‍ത്തപ്പോള്‍, ഗുണ്ടകളുമായി തനിക്ക് നല്ല ബന്ധമാണെന്നും കൊലപ്പെടുത്തുമെന്നും പറഞ്ഞു. അങ്ങനെ വര്‍ഷങ്ങളോളം പീഡനം തുടരുകയും ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റില്‍വെച്ചടക്കം പീഡിപ്പിച്ചിട്ടുണ്ട്. തന്റെ പേരിലുള്ള ഭൂമി വില്‍ക്കുകയും 30 ലക്ഷം തട്ടിയയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഒക്ടോബര്‍ 11 ന് ഗുര്‍ദാസ്പുറില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉയര്‍ന്നലൈംഗിക പീഡന വിവാദം ബിജെപി-ശിരോമണി അകാലിദള്‍ സഖ്യത്തിന് ഭീഷണിയായിരിക്കുകയാണ്.
മകളുടെ ക്ലാസ്മേറ്റിനെ മുന്‍മന്ത്രി പീഡിപ്പിച്ചു; പെൻഡ്രൈവിലെ ദൃശ്യങ്ങൾ തെളിവ്
RELATED ARTICLES