രാജസ്ഥാന്‍ ജോധ്പൂരിലെ മുരളിപൂരില്‍ മകന്‍ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി പൊട്ടക്കിണറില്‍ തള്ളി. ബുധനാഴ്ചയായിരുന്നു ദാരുണമായ കൊലപാതകം. ബാദാമി ജാട്ട് എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മകനായ ലഘന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ നരഹത്യയെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. മുരളിപൂര്‍ നിവാസികളായ പണ്ണു ജാട്ട്-ബാദാമി ദമ്പതികളുടെ മകനാണ് ലഘന്‍ ജാട്ട്. യുവാവ് കടുത്ത മദ്യപാനിയാണ്. ബുധനാഴ്ച യുവാവും അമ്മ ബാദാമിയും തമ്മില്‍ വഴക്കുണ്ടായിരുന്നു.
രാവിലെ തന്നെ മദ്യലഹരിയിലായിരുന്നു ലഘന്‍. ഇയാളോട് ബാദാമി കുളിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ലഘന്‍ കൂട്ടാക്കിയില്ല. ഇതും പറഞ്ഞ് ഇരുവരും തമ്മില്‍ വഴക്കായി. വാക്കേറ്റത്തിനൊടുവില്‍ വീട്ടിലുണ്ടായിരുന്ന മഴുവെടുത്ത് ലഘന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. രക്തം വാര്‍ന്ന് കിടന്ന ബാദാമിയെ സമീപത്തുള്ള പൊട്ടക്കിണറില്‍ തള്ളുകയും ചെയ്തു. എന്നാല്‍ സമീപ വാസിയായ ഒരു സ്ത്രീ ലഘനെ ദുരൂഹ സാഹചര്യത്തില്‍ കിണറിന് സമീപം കണ്ടിരുന്നു. ഇവര്‍ കിണറിനടുത്തെത്തി പരിശോധിച്ചപ്പോഴാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടത്. ഉടന്‍ ഇവര്‍ ലഘന്റെ പിതാവ് പണ്ണുവിനെ വിവരമറിയിച്ചു. ഇയാളെത്തി പരിശോധിച്ചപ്പോഴാണ് ബാദാമിയുടെ മൃതദേഹമാണെന്ന് തിരിച്ചറിയുന്നത്. അപ്പോഴേക്കും ലഘന്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി അന്വേഷണമാരംഭിക്കുകയും ലഘനെ പിടികൂടുകയുമായിരുന്നു.
കുളിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരിൽ കൊലപാതകം
RELATED ARTICLES