പ്രളയ ദുരന്തത്തിന് ശേഷം സ്വന്തം വീടുകളിലേക്ക് ഇനിയും മടങ്ങാനാകാത്തവരുണ്ട് റാന്നിയിൽ . റാന്നി പഴവങ്ങാടി പഞ്ചായത്തിലെ ഐത്തലയില്‍ നിരവധി കുടുംബങ്ങളാണ് ഇപ്പോഴും വീടുകളിലേക്ക് മടങ്ങാനാകാതെ കഴിയുന്നത്. പമ്പാനദിയില്‍ വെളളം പൊങ്ങിയതോടെ ജീവിതം വഴിമുട്ടി നിന്ന ഇവരെ ഓതറമണ്ണില് തോമസുകുട്ടിയുടെ കനിവിലൂടെ കാര്‍ഷെഡ് വീടും അടുക്കളയുമായി മാറ്റിയായിരുന്നു എട്ട് കുടുംബങ്ങൾ കഴിഞ്ഞത്. ഒന്നിച്ച് ഭക്ഷണം പാചകംചെയ്ത് കഴിച്ച് അവര്‍ ദിവസങ്ങള്‍ തള്ളിനീക്കുകയാണ്. പ്രളയം നാടിനെ വിഴുങ്ങിയപ്പോള്‍ കുട്ടവഞ്ചിയിലും ചെറുവള്ളങ്ങളിലുമായി സുരക്ഷിതസ്ഥാനം തേടിയവരായിരുന്നു ഇവർ. വീടിന്റെ തകർച്ചയും ചെളിയുമൊക്കെയാണ് പലരെയും ബന്ധുവീടുകളിലേക്കും മറ്റും താമസം മാറ്റാൻ പ്രേരിപ്പിച്ചത്പ്രളയം ആരംഭിച്ചപ്പോള്‍ മുതല്‍ ഇവര്‍ ഒരേകുടക്കീഴിലാണ് താമസവും ഭക്ഷണവുമൊക്കെ. ഭക്ഷണത്തിനുള്ള ചെലവ് കൂട്ടായി പങ്കിടുകയാണ് ഇവിടെയുള്ളവര്‍. റാന്നി പഴവങ്ങാടി, അങ്ങാടി പഞ്ചായത്തുകളിലെ വീടുകളിൽ കഴിഞ്ഞിരുന്നവർക്കാണ് ഏറെയും വീടു വിട്ടിറങ്ങേണ്ടിവന്നത്. റാന്നി മാമുക്കിൽ പുത്തൂർ ഫിലിപ്പിന്റെ വീടും കടകളും തകർന്നു. താമസയോഗ്യമല്ലാതായ വീട് വിട്ടിറങ്ങേണ്ടിവന്നു. ഉപാസനക്കടവിൽ വീടുകളുടെ സ്ഥിതി ഏറെ മോശമായി. താമസം തുടങ്ങാൻ ആയിട്ടില്ല. ഇത്തരത്തിൽ തകർന്ന വീടുകൾക്കു പകരം എന്താകുമെന്ന് ആർക്കും നിശ്ചയമില്ല. തല്ക്കാലം ബന്ധുവീടുകളിൽ കഴിഞ്ഞ് അധികൃതരുടെ കാരുണ്യം കാക്കുകയാണ് പലരും.
പ്രളയം തകർത്ത റാന്നിയിൽ സ്വന്തം വീടുകളിലേക്ക് ഇനിയും മടങ്ങാത്തവർ ….
RELATED ARTICLES