കൂടെ താമസിച്ചിരുന്ന കുടുംബത്തിലെ അഞ്ച് സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തി ദുബായിലെ പ്രവാസി. സംഭവവുമായി ബന്ധപ്പെട്ട് ഏഷ്യന്‍ പൗരനായ ഇയാളെ കോടതിയില്‍ ഹാജരാക്കി. ബാത്ത് റൂമില്‍ ക്യാമറ വച്ചാണ് 41കാരനായ ഏഷ്യന്‍ പൗരന്‍ സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയത്.ക്യാമറ പ്രവര്‍ത്തിപ്പിക്കാനുള്ള പോര്‍ട്ടബിള്‍ ചാര്‍ജറും മെമ്മറി കാര്‍ഡും അടക്കമുള്ള ഉപകരണങ്ങള്‍ ബാത്ത് റൂമിന്റെ സീലിംഗില്‍ ഒളിപ്പിച്ച് വയ്ക്കുകയായിരുന്നു. രണ്ട് കിടപ്പുമുറികളുള്ള ഫ്ലാറ്റിലായിരുന്നു ഇയാളുടെ താമസം. ഇയാള്‍ക്കൊപ്പം ഒരു ദമ്ബതികളും അവരുടെ സഹോദരിയും മറ്റ് മൂന്ന് സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. ഇക്കൂട്ടത്തില്‍ ഒരാള്‍ കുളിമുറിയില്‍ കയറിയപ്പോഴാണ് ക്യാമറയുടെ ലെന്‍സ് കണ്ടെത്തിയത്. അന്ന് അവര്‍ ഇക്കാര്യം അധികം ശ്രദ്ധിച്ചിരുന്നില്ല. പിറ്റേ ദിവസം, ബാത്ത് റൂമില്‍ കയറിയ മറ്റൊരു സ്ത്രീയാണ് ക്യാമറ കണ്ടെത്തിയത്. ഈ മെമ്മറി കാര്‍ഡ് പരിശോധിച്ചപ്പോഴാണ് നൂറ് കണക്കിന് വീഡിയോ ഇതിലുണ്ടായിരുന്നെന്ന് കണ്ടത്തിയത്. ഒപ്പം താമസിച്ചിരുന്ന എല്ലാവരുടെയും നഗ്നദൃശ്യങ്ങള്‍ കൂടാതെ മാസങ്ങള്‍ക്ക് മുൻപ് ഇയാള്‍ക്കൊപ്പം താമസിച്ച മറ്റൊരു സ്ത്രീയുടെയും ദൃശ്യങ്ങള്‍ ഇതിലുണ്ടായിരുന്നു. ഇതോടെ ഇവര്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
സ്ത്രീകളുടെ നൂറോളം നഗ്നദൃശ്യങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തിയ ‘ ദുബായിക്കാരൻ ‘ അറസ്റ്റിൽ
RELATED ARTICLES