പന്ത്രണ്ട് വയസ്സുകാരി ഗര്‍ഭിണിയായ സംഭവത്തില്‍ അടുത്ത ബന്ധുവായ 11കാരനെതിരെ പോക്സോ കേസ് . കോട്ടയത്താണ് കേസിനു ആസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത് . ഇടുക്കി സ്വദേശികളായ പെൺകുട്ടിയും ആൺകുട്ടിയും ഒരേ വീട്ടിലാണ് താമസിച്ചു വന്നിരുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടി ഗര്‍ഭിണിയാവുന്നത്. പതിനൊന്നു കാരനെ ഡിഎന്‍എ പരിശോധനയ്ക്ക് ഉടന്‍ വിധേയനാക്കും.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം ആരും അറിഞ്ഞിരുന്നില്ല. സ്‌കൂളില്‍ വെച്ച് തലകറങ്ങി വീണ പെണ്‍കുട്ടിയെ അധ്യാപകർ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. ഇവിടെ വെച്ച് ഗര്‍ഭം അലസിയതോടെ ഡോക്ടര്‍മാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പന്ത്രണ്ടുകാരിയെ കണ്ടപ്പോഴാണ് പീഡനവിവരം പുറത്തുവരുന്നത്. തുടര്‍ന്നാണ് കേസെടുത്തത്.
ഇടുക്കിയില്‍ നിന്നുമാണ് പെണ്‍കുട്ടിയുടെയും ആണ്‍കുട്ടിയുടെയും വീട്ടുകാര്‍ കോട്ടയത്ത് താമസിക്കാനെത്തുന്നത്. ഇടുക്കിയില്‍ താമസിക്കുമ്ബോഴാണ് പീഡനം നടന്നതെന്നും വിവരമുണ്ട്. ഡി എന്‍ എ ടെസ്റ്റ് നടത്തി കുട്ടിയുടെ പിതൃത്വം നിര്‍ണയിക്കാനാണ് പൊലീസ് ഒരുങ്ങുന്നത്. പീഡകന്‍ 11കാരന്‍ തന്നെയാണോ അതോ മറ്റാരെങ്കിലും പെണ്‍കുട്ടിയെ ചൂഷണം ചെയ്ത ശേഷം കുറ്റം പതിനൊന്നുകാരനില്‍ ആരോപിക്കുകയാണോ എന്ന സംശയവും പൊലീസിനുണ്ട്. കോട്ടയം ജില്ലയിലാണ് ഇപ്പോള്‍ താമസമെങ്കിലും പീഡനം നടന്നത് ഇടുക്കി ജില്ലയിലായതുകൊണ്ട് കേസ് അവിടത്തെ പൊലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നാണ് വിവരം.