കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ഇന്റര്‍നെറ്റ് വഴി ക്വട്ടേഷന്‍ നൽകിയ മലയാളി നേഴ്സസ് അമേരിക്കയിൽ പോലീസ് കസ്റ്റഡിയിൽ. യു എസ് മലയാളിയായ പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളായ ടീനാ ജോണ്‍സ് ആണ് അറസ്റ്റിലായത് . ടീന ജോണ്‍സിന് എതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത് . ചിക്കാഗോ ഡ്യൂപേജ് കൗണ്ടി കോടതി അറസ്റ്റിലായ യുവതിയെ തടവിലാക്കിയിരിക്കുകയാണ്. കൊലക്കുറ്റത്തിന് പുറമെ, വാടകക്കൊലയാളിയെ ഉപയോഗിച്ച് കൊലനടത്താന്‍ ശ്രമിച്ചതിനും കേസ് എടുത്തിട്ടുണ്ട്. ഈ മാസം 12ന് വൂഡ്‌റിജ് പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്. ജനുവരിയില്‍ ഒരുഗുണ്ടാസംഘത്തിന് 7 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കിയാണ് ടീന കാമുകന്റെ ഭാര്യയെ വധിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയത്. ഈ സംഭവം മണത്തറിഞ്ഞ പോലീസ് കഴിഞ്ഞ മൂന്നുമാസമായി ടീനയെ പിന്തുടരുകയായിരുന്നു.കേസ് അടുത്തമാസം 15ന് കോടതി പരിഗണിക്കും. കേസില്‍ ശിക്ഷിച്ചാല്‍ 20 വര്‍ഷം തടവും പിഴയും നല്‍ക്കേണ്ടി വരും. 2016 സെപ്റ്റംബര്‍ പതിനേഴിനായിരുന്നു മലയാളിയായ ടോബിയും ടീനയും തമ്മിലുള്ള വിവാഹം ചിക്കാഗോയില്‍ വെച്ച് നടന്നത്. പത്തനംതിട്ട മല്ലപ്പള്ളിക്കടുത്ത് കീഴ്‌വായ്പ്പൂര്‍ സ്വദേശികളുടെ മകളാണ് നഴ്‌സായ ടീന. ടോബിയും ചിക്കാഗോയില്‍ സ്ഥിരതാമസക്കാരായ തിരുവല്ല വാളക്കുഴി സ്വദേശികളുടെ മകനാണ്.
അമേരിക്കയിൽ കാമുകന്റെ ഭാര്യയെ കൊല്ലാന്‍ ക്വട്ടേഷന്‍ നൽകിയ മലയാളി നേഴ്സസ് അറസ്റ്റിൽ
RELATED ARTICLES