Friday, April 26, 2024
HomeCrimeആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്നത് അമ്മ തന്നെ

ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്നത് അമ്മ തന്നെ

തൊടുപുഴയിലും ആലുവയിലും രക്ഷിതാക്കളുടെ കൊടും ക്രൂരതയ്ക്കിരയായ കുഞ്ഞുങ്ങളെ കുറിച്ചോര്‍ത്ത് വിലപിക്കുന്ന മലയാളികള്‍ക്കിടയിലേക്കാണ് വീണ്ടുമൊരു നടുങ്ങുന്ന വാര്‍ത്ത പുറത്തു വന്നത്. ആലപ്പുഴയില്‍ ഒന്നേകാല്‍ വയസ്സുകാരിയെ ശ്വാസം മുട്ടിച്ച്‌ കൊന്നത് അമ്മ തന്നെ. പൊലീസ് ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചു. ശ്വാസം മുട്ടിച്ചാണ് കൊലപാതകം നടത്തിയതെന്നാണ് മൊഴി നല്‍കിയത്. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.

പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണും ആതിരയുമാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. അമ്മ ആതിര ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ് കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്തെന്ന് വ്യക്തമായിട്ടില്ല.കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നതായാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. എന്നാല്‍, എന്തിന് വേണ്ടി ചെയ്തു എന്ന കാര്യത്തില്‍ പൂര്‍ണമായും ഉത്തരം കിട്ടിയിട്ടില്ല. വീട്ടില്‍ ഷാരോണിനും ആതിരയ്‌ക്കും പുറമെ ഇയാളുടെ അമ്മയും കൂടെയുണ്ടായിരുന്നു. അമ്മയുമായി ഷാരോണ്‍ നിരന്തരം വഴക്കിടുമായിരുന്നു. രണ്ട് മാസം മുമ്ബ് അമ്മയെ മണ്‍വെട്ടികൊണ്ട് അടിച്ചതിന്റെ പേരില്‍ ഇയാളെ പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ഇവരുടെ വീട്ടില്‍ എപ്പോഴും പരസ്പരം വഴക്കാണെന്നും അയല്‍വാസികള്‍ പറയുന്നു.

ഉറങ്ങിക്കിടന്നതിനുശേഷം ചലനമില്ലാതിരുന്ന കുട്ടിയെ ബന്ധുക്കളും പ്രദേശവാസികളും ചേര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു . ശ്വാസം നിലച്ച്‌ പോയതാണെന്നാണ് മാതാപിതാക്കള്‍ ആശുപത്രിയില്‍ പറഞ്ഞത്. സാധാരണ ഒരുവയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് ഇത്തരത്തില്‍ സംഭവിക്കാറ്. തുടര്‍ന്ന് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തി.പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചുണ്ടിലെ പാടൊഴികെ കുട്ടിയുടെ ശരീരത്തില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിരുന്നില്ല. കുട്ടി ഉച്ചവരെ കോളനിയില്‍ ഓടിക്കളിച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇതും സംശയത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍ ഇന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടി ശ്വാസം കിട്ടാതെയാണ് മരിച്ചതെന്ന് വ്യക്തമായത്.

അമ്മ കുട്ടിയെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നുവെന്നും കൊല്ലുമെന്ന് നിരന്തരം ഭീഷണി മുഴക്കുമായിരുന്നുവെന്നുമാണ് അയല്‍വാസിയും വെളിപ്പെടുത്തിയിരുന്നു. കുട്ടിയ്‌ക്ക് രണ്ട് മാസം പ്രായമുള്ളപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ച്‌ അവശയാക്കി. ഇക്കാര്യത്തില്‍ താന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അന്ന് പൊലീസ് സ്‌റ്റേഷനില്‍ വച്ച്‌ ഒത്തുതീര്‍പ്പാക്കി വിടുകയായിരുന്നുവെന്നും ഇയാള്‍ പറയുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments