കാശ്മീരിലെ കത്വയില്‍ മലയാളിയായ പാസ്റ്റര്‍ നടത്തുന്ന ശിശുസംരക്ഷണ കേന്ദ്രത്തില്‍ കുട്ടികള്‍ക്ക് നേരെ ലൈംഗിക പീഡനം. പാസ്റ്റര്‍ തോമസ് ആന്റണിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്താന്‍കോട്ടിലെ പെന്തകോസ്തല്‍ മിഷന്റെ സഹായത്തോടെയാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത് എന്നാണ് തോമസ് ആന്റണിയുടെ മൊഴി. പെന്തകോസ്റ്റല്‍ മിഷന്‍ ഇത് നിഷേധിച്ചു. 20 കുട്ടികളെ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് പൊലീസ് മാറ്റി. ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് എട്ട് പെണ്‍കുട്ടികളെയും 12 ആണ്‍കുട്ടികളെയുമാണ് പൊലീസ് മാറ്റിയത്. തോമസ് ആന്‍റണി ഉപദ്രവിച്ചിരുന്നതായി കുട്ടികള്‍ പൊലീസിന് മൊഴി നല്‍കി. കുഞ്ഞുങ്ങള്‍ ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. വാടക കെട്ടിടത്തില്‍ പേരോ, ബോര്‍ഡോ ഇല്ലാതെയാണ് ശിശു സംരക്ഷണ കേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം. പെണ്‍കുട്ടികളെ നോക്കാന്‍ സ്ത്രീ ജീവനക്കാരുണ്ടായിരുന്നില്ല.
ശിശുസംരക്ഷണ കേന്ദ്രത്തില്‍ ലൈംഗിക പീഡനം;പാസ്റ്റര്‍ തോമസ് ആന്റണി അറസ്റ്റിൽ
RELATED ARTICLES