ശബരിമല സന്നിധാനത്ത് പ്രവേശിക്കണം എന്ന തീരുമാനത്തില്‍ നിന്നും പിന്മാറി കേരള ദലിത് മഹിള ഫെഡറേഷന്‍ നേതാവായ മഞ്ജുവും മടങ്ങുന്നു. മഞ്ജു ഉച്ചയോടെയാണ് തനിക്ക് സന്നിധാനത്ത് പ്രവേശിക്കണം എന്നും അതിന് പൊലീസ് സുരക്ഷ ഒരുക്കണം എന്നുമുള്ള ആവശ്യവുമായി വന്നത്. തീരുമാനത്തില്‍ നിന്നും മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പൊലീസ് ശ്രമിച്ചു എങ്കിലും അതില്‍ നിന്നും പിന്മാറാന്‍ മഞ്ജു തയ്യാറായിരുന്നില്ല. അതിനാല്‍ മഞ്ജുവുമായി മലകയറാന്‍ തന്നെയായിരുന്നു പൊലീസിന്റെ ആദ്യ തീരുമാനം. എന്നാല്‍ മഴ കനത്തതോടെ സുരക്ഷ ഒരുക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി പൊലീസ് മഞ്ജുവിനെ ഇന്ന് മല കയറ്റില്ല എന്ന് അറിയിച്ചു. മഞ്ജുവിന്റെ പശ്ചാത്തലവും കേസുകളും പൊലീസ് പരിശോധിക്കുകയും ചെയ്തിരുന്നു. നാളെ രാവിലെയോടെ മഞ്ജു മലകയറും എന്നായിരുന്നു പീന്നീട് വന്ന വാര്‍ത്തകള്‍. എന്നാല്‍ തീരുമാനത്തില്‍ നിന്നും പിന്മാറി മഞ്ജു മടങ്ങുകയായിരുന്നു. കേരള ദലിത് മഹിള ഫെഡറേഷന്‍ നേതാവായ മഞ്ജു കൊല്ലം ചാത്തന്നൂര്‍ സ്വദേശിയാണ്. 38 വയസാണ് പ്രായം. ഇന്നലെ മൂന്നു പേരാണ് സന്നിധാനത്ത് പ്രവേശിക്കണം എന്ന ആവശ്യവുമായി വന്നത്. ഇതില്‍ രഹ്ന ഫാത്തിമ, കവിത എന്നിവര്‍ പൊലീസ് സുരക്ഷയില്‍ നടപ്പന്തല്‍വരെ എത്തിയിരുന്നു. എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇവര്‍ തിരിച്ചിറങ്ങുകയായിരുന്നു. മേരി സ്വീറ്റി എന്ന മറ്റൊരു യുവതിയും ആവശ്യവുമായി വന്നിരുന്നു. എന്നാല്‍ പൊലീസുമായി ചര്‍ച്ച നടത്തുകയും തിരിച്ച് പോകാന്‍ തയ്യാറാവുകയും ചെയ്തു.
കേരള ദലിത് മഹിള നേതാവ് മഞ്ജു മല കയറുന്ന തീരുമാനത്തിൽ നിന്നും പിൻവാങ്ങി
RELATED ARTICLES