ടി വി യുടെ റിമോട്ട് കൊടുത്തില്ല അതിന്റെ പേരിൽ പത്തുവയസുകാരി മൂത്ത സഹോദരിയുമായി വഴക്കുണ്ടാക്കിയ ശേഷം ആത്മഹത്യ ചെയ്തു. ചൊവ്വാഴ്ച രാവിലെ ഉത്തർപ്രദേശിലാണ് ദാരുണ സംഭവം. ഇൻഡോറിലെ സ്വകാര്യ സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർഥിയായ മാനുഷി രാവത്താണ് ജീവനൊടുക്കിയത്. മാതാപിതാക്കളും മാനുഷിയും മൂത്ത സഹോദരിയും നോയിഡ സെക്ടർ 12 ൽ മൂന്നു നില വീട്ടിലാണ് താമസം. മാതാപിതാക്കൾ ജോലിക്കുപോയ സമയത്തായിരുന്നു സംഭവം. ടിവി കാണുന്നതിനിടെ സോഹദരിമാർ റിമോട്ടിനു വേണ്ടി വഴക്കുകൂടി. മൂത്ത സഹോദരി റിമോട്ട് നൽകാത്തതിൽ പിണങ്ങി മുറിക്കുള്ളിലേയ്ക്കുപോയ മാനുഷി സ്കാർഫിൽ തൂങ്ങിമരിക്കുകയായിരുന്നു. മുകളിലെ നിലയിലുണ്ടായിരുന്ന മുത്തശി കുട്ടിയെ കാണാതെ താഴേയ്ക്കു ഇറങ്ങിവന്നപ്പോഴാണ് ജനാലയുടെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ ബഹളം കൂട്ടിയതിനെ തുടർന്ന് അയൽവാസികളെത്തി പെൺകുട്ടിയെ മെട്രോ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.