ടി ജി മോഹന്‍ദാസ് രാഹുല്‍ ഈശ്വറിനെ പൊട്ടന്‍ എന്നു വിളിച്ചു. അര്‍ത്തുങ്കല്‍ പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത വര്‍ഗീയ വാദിയാണ് ടി ജി മോഹന്‍ദാസ് എന്ന് രാഹുൽ ഈശ്വർ. താജ്‌മഹല്‍ ഉള്‍പ്പെടെയുള്ള സ്മാരകങ്ങളെ പൊതു പൈതൃകമായി നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റി റിപ്പോര്‍ട്ടര്‍ ചാനല്‍ നടത്തിയ ചര്‍ച്ചയിൽ പരസ്പരം ചീത്തവിളിച്ച് സംഘപരിവാര്‍ അനുകൂലികളായ രാഹുല്‍ ഈശ്വറും ടി ജി മോഹന്‍ദാസും കൊമ്പ് കോർത്തു. നില വിട്ട് സംസാരിച്ച ഇരുവരും സ്വന്തം കുടുംബകാര്യങ്ങള്‍ വരെ പോരാടാൻ ആയുധമാക്കി.
ചര്‍ച്ചയുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ രൂക്ഷമായ ഭാഷയില്‍ തമ്മില്‍ സംസാരിക്കാന്‍ തുടങ്ങി. എന്നാല്‍ ചര്‍ച്ച ചൂടുപിടിച്ചതോടെ ഇരുവരും സ്വന്തം നില മറന്നു സംസാരിക്കുകയായിരുന്നു. ആര്‍എസ്എസ് നേതാക്കളെപ്പറ്റി രാഹുല്‍ സംസാരിച്ചു. അവരുടെ നിലപാടുകളെ പറ്റി താങ്കള്‍ക്ക് എന്തറിയാം എന്ന് ടി ജി മോഹന്‍ദാസിനോട് ചോദിച്ചു. അവരുടെ കൂടെ പ്രവര്‍ത്തിച്ചയാളാണ് താന്‍ എന്നു മോഹന്‍ദാസ് തിരിച്ചടിച്ചു. രാഹുല്‍ ഈശ്വര്‍ പിന്തിരിപ്പനാണെന്ന് മോഹന്‍ദാസ് കൂട്ടിച്ചേർത്തു. രോക്ഷാകുലനായ രാഹുൽ അര്‍ത്തുങ്കല്‍ പള്ളി പൊളിക്കാന്‍ ആഹ്വാനം ചെയ്ത വര്‍ഗീയ വാദിയാണ് ടി ജി മോഹന്‍ദാസ് എന്നു വിളിച്ചു പറഞ്ഞു. ഇതു കേട്ട ടി ജി മോഹന്‍ദാസ് രാഹുല്‍ ഈശ്വറിനെ പൊട്ടന്‍ എന്നു വിളിച്ചു. തുടര്‍ന്ന് രാഹുല്‍ ഈശ്വറിനെ വീട്ടില്‍ നിന്നും തറവാട്ടില്‍ നിന്നും ഇറക്കിവിട്ടതാണെന്ന് മോഹന്‍ദാസ് പറഞ്ഞു. സ്വന്തം നിലമറന്ന് സംസാരിച്ച ഇരുവരും പരസ്പരം ചളിവാരി എറിയുകയായിരുന്നു. ഒരു തരത്തിലും നിലവാരമുള്ള സംസാരം രണ്ടു പേരുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഒടുവില്‍ ചര്‍ച്ച വിഷയത്തില്‍ നിന്നും വഴിമാറി ചീത്തവിളിയിലേക്ക് കടന്നപ്പോള്‍ അവതാരകന്‍ ഇടപെടുകയായിരുന്നു. അവതാരകന്‍ ഇടപെട്ട് ചര്‍ച്ച നിലവാരം കുറഞ്ഞ തരത്തിലേക്ക് വഴി മാറി പോവുകയാണെന്നും കൂട്ടിച്ചേര്‍ത്തു.