Friday, April 26, 2024
HomeNationalസൂപ്പർ താരം വിശാലിന്റെ വീട്ടിൽ റെയ്ഡ്

സൂപ്പർ താരം വിശാലിന്റെ വീട്ടിൽ റെയ്ഡ്

ബി.ജെ.പി ദേശീയ സെക്രട്ടറി  എച്ച്. രാജക്കെതിരെ വിമർശനമുന്നയിച്ച സൂപ്പർ താരം വിശാലിന്റെ ചെന്നൈ വടപളനിയിലെ നിർമാണ  കമ്പനിയിലും വീട്ടിലും ജി.എസ്.ടി ഇൻറലിജൻസ് വിഭാഗത്തിന്റെ റെയ്ഡ്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കാണ് റെയ്ഡ് ആരംഭിച്ചത്. ജി.എസ്.ടി അടയ്ക്കുന്നതിൽ വിശാലിന്റെ സിനിമ നിർമാണ കമ്പനി പിഴവ് വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനാണ്റെയ്ഡ് എന്നാണ്  ഒൗദ്യോഗിക വൃത്തങ്ങൾ നൽകുന്ന വിശദീകരണം. തമിഴ് നടികർ സംഘത്തിന്റെ സെക്രട്ടറിയും തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പ്രസിഡൻറും കൂടിയാണ് വിശാൽ 2013ലാണ് ‘വിശാൽ ഫിലിം ഫാക്ടറി’ സ്ഥാപിച്ചത്. വിജയ് നായകനായി തിയറ്ററുകളിൽ പ്രദർശനം തുടരുന്ന ‘മെർസൽ’ ചിത്രത്തിൽ ജി.എസ്.ടിയെ വിമർശിക്കുന്ന ഭാഗങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ആവശ്യത്തിനെതിരെയും ബി.ജെ.പി നേതാവ് എച്ച്. രാജ ഒാൺലൈനിലൂടെ മെർസലിന്റെ വ്യാജപതിപ്പ് കണ്ടതിനെതിരെയും കഴിഞ്ഞ ദിവസം വിശാൽ രൂക്ഷമായി പ്രതികരിച്ചിരുന്നു. രാജയുടെ നടപടി വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക്  പ്രോത്സാഹനമാണ് നൽകുന്നതെന്നും വിശാൽ ആരോപിച്ചിരുന്നു.

ഏഴ് ശതമാനം ജി.എസ്.ടിയുള്ള സിംഗപ്പൂരിൽ ജനങ്ങൾക്ക് സൗജന്യ ചികിത്സ ലഭ്യമാക്കുമ്പോൾ 28 ശതമാനം ജി.എസ്.ടി നൽകുന്ന ഇന്ത്യയിൽ ചികിത്സ പണംകൊടുത്തു വാങ്ങേണ്ടിവരുന്നുവെന്ന നായകൻറെ ഡയലോഗാണ് ‘മെർസൽ’ സിനിമയെ  വിവാദത്തിലാക്കിയത്. ഇതിനെതിരെ രംഗത്തുവന്ന എച്. രാജ താൻ തിയറ്ററിൽ പോയല്ല ഒാൺലൈനിലൂടെയാണ് കണ്ടത് എന്നു പറഞ്ഞിരുന്നു. ബി.ജെ.പി.നേതാവിന്റെ നടപടി കുറ്റകരമാണെന്നും സിനിമകളുടെ വ്യാജ പതിപ്പിറക്കുന്നവർക്ക് സഹായകമാണെന്നും വിശാൽ ആരോപിച്ചിരുന്നു. തുടർന്ന് താൻ സിനിമ മുഴുവനായി ഒാൺലൈനിലൂടെ കണ്ടിട്ടില്ലെന്നും വിവാദ ഭാഗങ്ങൾ മൊബൈൽ ഫോണിൽ കാണുകയായിരുന്നുവെന്നും വിശദീകരണവുമായി രംഗത്തുവന്നിരുന്നു. ബി.ജെ.പി തമിഴ്നാട് പ്രസിഡൻറ് തമിഴിസൈ സൗന്ദരാജനും കേന്ദ്ര മന്ത്രി പൊൻ രാധാകൃഷ്ണനും ‘മെർസലി’നെരൊയ പരാമർശങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിശാലിന്റെ വിമർശനം ഉയർന്നതിന്റെ അടുത്ത ദിവസം  തന്നെ  നടന്ന റെയ്ഡിനെ ഗൗരവമായാണ് തമിഴ് ചലച്ചിത്ര വൃത്തങ്ങൾ കാണുന്നത്.  സ്വാഭാവികമായ നടപടിയായി റെയ്ഡിനെ കാണാൻ കഴിയില്ലെന്നും പകപോക്കലാണ്  റെയ്ഡിനു പിന്നിലെന്നുമാണ് സിനിമ തമിഴ് സിനിമ വൃത്തങ്ങൾ ആരോപിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments