അധ്യാപികയെ മുൻ ഭർത്താവും സുഹൃത്തുക്കളും ചേർന്ന് ഓടുന്ന കാറിൽ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തർപ്രദേശിലെ മഥുര ജില്ലയിലായിരുന്നു സംഭവം. കഴിഞ്ഞ 25 ന് അൽഹായ്പുർ-ഗോൺഗ റോഡിൽ റയ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു പീഡനം നടന്നത്. സ്കൂളിൽനിന്ന് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന അധ്യാപികയെ തട്ടിക്കൊണ്ടുപോയാണ് പീഡിപ്പിച്ചത്.
മഥുര സ്വദേശിയായ മുൻ ഭർത്താവും മൂന്ന് സുഹൃത്തുക്കളും ചേർന്നാണ് മാനഭംഗപ്പെടുത്തിയത്. സംഭവുമായി ബന്ധപ്പെട്ട് യുവതിയുടെ മുൻഭർത്താവും ഒരു സുഹൃത്തും അറസ്റ്റിലായിട്ടുണ്ട്. തന്റെ വിവാഹം നടന്നത് 2014 ൽ ആണെന്ന് അധ്യാപിക പറയുന്നു. സ്ത്രീധനം ചോദിച്ചുള്ള പീഡനത്തെ തുടർന്ന് 2016 ൽ വിവാഹ മോചിതയായെന്നും ഇവർ പോലീസിനു നൽകിയ മൊഴിയിൽ പറഞ്ഞു.