ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്നത് 277 വ്യാജ എന്‍ജിനീയറിംഗ് കോളജുകള്‍. കേന്ദ്ര മാനവവിഭവശേഷി വികസന വകുപ്പ് സഹമന്ത്രി സത്യപാല്‍ സിംഗ് ലോക്സഭയുടെ മേശപ്പുറത്തുവച്ച റിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ചു പരാമര്‍ശങ്ങളുള്ളത്. 66 വ്യാജ എന്‍ജിനീയറിംഗ് കോളജുകളുമായി രാജ്യതലസ്ഥാനമായ ഡല്‍ഹിയാണ് വ്യാജന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. തെലങ്കാന-35, പശ്ചിമ ബംഗാള്‍-27, കര്‍ണാടക-23, ഉത്തര്‍പ്രദേശ്-22, ഹരിയാന-18, മഹാരാഷ്ട്ര-16, തമിഴ്നാട്-11, ഗുജറാത്ത്-8, ആന്ധ്രാ പ്രദേശ്-7, ചണ്ഡിഗഡ്-7, പഞ്ചാബ്-5, രാജസ്ഥാന്-3, ഉത്തരാഖണ്ഡ്-3 എന്നിങ്ങനെയാണ് വിവിധ സംസ്ഥാനങ്ങളിലെ വ്യാജ എന്‍ജിനീയറിംഗ് കോളജുകളുടെ കണക്ക്. ഈ കോളജുകളിലെ കോഴ്സുകള്‍ക്ക് ഓള് ഇന്ത്യ ടെക്നിക്കല്‍ എജ്യൂക്കേഷന്‍ കൗണ്‍സിലിന്റെ അംഗീകാരമില്ല. ഇത്തരം കോളജുകളോട് അംഗീകാരം നേടാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറിച്ചായാല്‍ അടച്ചുപൂട്ടേണ്ടിവരുമെന്നു മുന്നറിയിപ്പ് നല്‍കിയതായും കേന്ദ്രമന്ത്രി ലോക്സഭയെ അറിയിച്ചു. ഇന്ത്യയിലെ 24 വ്യാജ സര്‍വകലാശാലകളുടെ പട്ടിക യുജിസി അടുത്തിടെ പുറത്തുവിട്ടിരുന്നു.
277 വ്യാജ എന്‍ജിനീയറിംഗ് കോളജുകള്‍; 66 വ്യാജ എന്‍ജിനീയറിംഗ് കോളജുകളുമായി തലസ്ഥാനം മുന്നിൽ
RELATED ARTICLES