ബോണക്കാട് പ്രശ്നത്തിൽ സര്‍ക്കാരിനെതിരെ സമരം ആഹ്വാനം ചെയ്ത് ലത്തീന്‍ സഭ. സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര രൂപതയിലെ പള്ളികളില്‍ ഇടയലേഖനവും വായിച്ചു. കുരിശു തകര്‍ത്ത വര്‍ഗീയ ശക്തികള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നുണ്ട്. നീതി ഉറപ്പാകും വരെ സഹനസമരത്തിന് ഒരുങ്ങാനാണ് ഇടലേഖനത്തില്‍ ആഹ്വാനം ചെയ്യുന്നത്. കുരിശുമലയിലേക്ക് പ്രവേശനം തടഞ്ഞതിലൂടെ വിശ്വാസികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു. സമരത്തില്‍ ബാഹ്യ ഇടപെടല്‍ ഉണ്ടായി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. മുഖ്യമന്ത്രിയുടെ അടിയന്തര ഇടപെടല്‍ ഉണ്ടാകണം. ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ശനിയാഴ്ച വൈകിട്ട് രൂപതയിലെ വിവിധ ഇടവകകളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. സമരത്തിന്റെ അടുത്ത പടിയായി ചൊവ്വാഴ്ച നെയ്യാറ്റിന്‍കര രൂപതാ ബിഷപ്പിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് ഉപരോധം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ആര്‍ച്ച് ബിഷപ്പ് എം സൂസെപാക്യം ഉപവാസ സമരം ഉദ്ഘാടനം ചെയ്യും. കുരിശുമലയിലേക്ക് പ്രവേശന അനുമതി ലഭിക്കും വരെ സമരം തുടരാനാണ് സഭാ തീരുമാനം.
ബോണക്കാട്പ്രശ്നത്തിൽ സര്‍ക്കാരിനെതിരെ സഹനസമരം – ലത്തീന്‍ സഭ
RELATED ARTICLES