പോൺ സിനിമാ മേഖലയിൽ മികച്ച അഭിനേതാക്കളെയും സംവിധായകരെയും സൃഷ്ടിക്കാനായി പോൺ സർവകലാശാല തുടങ്ങി പോൺതാരം. ലോക പ്രശസ്ത പോണ്‍ താരം അമരാന്‍റ ഹങ്കാണ് ലോകത്തെ ആദ്യ പോൺ സർവകലാശാലയുടെ സ്ഥാപക. മെയ്യില്‍ കൊളംബിയയിലെ മെഡ്‌ലിനിലാണ് ആദ്യ സ്കൂൾ ആരംഭിച്ചത്.
അഭിനയം, നിർമാണം തുടങ്ങി പോൺ ചിത്രങ്ങളുടെ എല്ലാ വശങ്ങളും ഈ സർവകലാശാലയുടെ പാഠ്യപദ്ധതിയിലുണ്ട്. ശില്പശാലകളും സെമിനാറുകളും തത്സമയ ലൈംഗിക പരിശീലനങ്ങളും ഉൾപ്പെടുന്നതാണ് പാഠ്യപദ്ധതി. തുടക്കക്കാരായ പോൺ താരങ്ങൾക്ക് ലൈവ് പെർഫോമൻസ് പരിശീലനവും ഈ സർവ്വകലാശാലയിൽ നൽകും. ലൈവ് പെർഫോമൻസ് പരിശീലനമുള്ള ലോകത്തിലെ ആദ്യത്തെ പോൺ സർവ്വകലാശാലയാണിത്.
പ്രകൃത്യായുള്ളതും കെമിക്കലുകൾ ഉപയോഗിച്ചുള്ളതുമായ ഉദ്ധാരണങ്ങളെക്കുറിച്ചും മറ്റും ശാസ്ത്രീയമായ പാഠങ്ങൾ ഇവിടെ നിന്നും പഠിക്കാം.തികച്ചും ആണധികാരം നിറഞ്ഞ ഒരു സമൂഹത്തിൽ പെൺ പോൺതാരങ്ങൾ അതിജീവിക്കേണ്ടതെങ്ങനെയെന്നതിലും പാഠങ്ങളുണ്ട് ഇവരുടെ സില്ലബസ്സിൽ.
പോൺ താരമെന്ന പദവിയിലേക്ക് ഉയരാൻ എങ്ങനെയാണ് പ്രതിച്ഛായ നിർമിച്ചെടുക്കേണ്ടതെന്നും പഠിപ്പിക്കും.മെഡ്‌ലിനിലെ ആദ്യ ക്ലാസുകൾ വിജയമായതോടെ രാജ്യതലസ്ഥാനമായ ബൊഗാട്ടയിൽ രണ്ടാമതൊരു സ്കൂൾ തുറക്കാനാണ് പദ്ധതി.
അങ്ങനെ ഇതൊരു സർവകലാശാലയായി മാറ്റുകയാണ് ലക്ഷ്യം. മുൻ പോൺ താരം റാമോണ്‍ നോമർ ആണ് സർവകലാശാലയിലെ മറ്റൊരു അധ്യാപകൻ.