മോദി വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസം സംരക്ഷിക്കാൻ വേണ്ടി കോടതി മുതൽ പാർലമെന്റ് വരെ ഏതറ്റം വരെയും പോകും. കേരളത്തിൽ ഇഷ്ടദൈവത്തിന്റെ പേരുപോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി പോരാടും. വിശ്വാസങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനു നടപടികൾ സ്വീകരിക്കും. വിലക്കുകളെയും താക്കീതുകളെയും നിയമപ്രശ്നങ്ങളെയും മറികടന്നു ശബരിമല വിഷയം ഉറക്കെപ്പറഞ്ഞും നയം പ്രഖ്യാപിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി. തിരുവനന്തപുരത്തെ സ്ഥാനാർഥി കുമ്മനം രാജശേഖരനും ആറ്റിങ്ങലിലെ സ്ഥാനാർഥി ശോഭ സുരേന്ദ്രനും വേണ്ടി വോട്ടു ചോദിക്കാൻ സെൻട്രൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മഹാസമ്മേളനത്തെ അഭിസംബോധന ചെയ്യവെ മോദി ശബരിമല തന്നെ മുഖ്യവിഷയമാക്കി.വീണ്ടും അധികാരത്തിലെത്തിയാൽ വിശ്വാസം സംരക്ഷിക്കാൻ വേണ്ടി കോടതി മുതൽ പാർലമെന്റ് വരെ ഏതറ്റം വരെയും പോകും. കേരളത്തിൽ ഇഷ്ടദൈവത്തിന്റെ പേരുപോലും പറയാൻ പറ്റാത്ത സാഹചര്യമാണുള്ളത്. വിശ്വാസം സംരക്ഷിക്കുന്നതിനു വേണ്ടി പോരാടും. വിശ്വാസങ്ങൾക്കു ഭരണഘടനാപരമായ സംരക്ഷണം നൽകുന്നതിനു നടപടികൾ സ്വീകരിക്കും.
കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനും കോൺഗ്രസിനും ജനങ്ങളോടു പ്രതിബന്ധതയില്ല. മനുഷ്യജീവനും ജനങ്ങളുടെ വിശ്വാസങ്ങൾക്കും അവർ വിലകൽപ്പിക്കുന്നില്ല. കേരളത്തിൽ പരസ്പരം മത്സരിക്കുന്നവർ കേന്ദ്രത്തിൽ അധികാരത്തിനു വേണ്ടി ഒരുമിച്ചു നിൽക്കുന്നു. കേരളത്തിൽ ഗുസ്തിയും കേന്ദ്രത്തിൽ ദോസ്തിയും എന്നതാണു നിലപാട്. ഈ അവസരവാദ രാഷ്ട്രീയം കേരളത്തിലെ ജനങ്ങൾ മനസിലാക്കണം- മോദി പറഞ്ഞു.
പ്രസംഗത്തിൽ ശബരിമലയുടെയും അയ്യപ്പന്റെയും പേരു പരാമർശിച്ചില്ലെങ്കിലും വിശ്വാസ സംരക്ഷണമെന്ന വിഷയത്തിൽ ഊന്നിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. ഇവിടുത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കുന്ന പാര്‍ട്ടികളോ സര്‍ക്കാരുകളോ അല്ല കോണ്‍ഗ്രസും കമ്യൂണിസ്റ്റും. അവര്‍ ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കാര്‍ ശ്രമിക്കുന്നു. ഭഗവാന്റെ പേരു പോലും പറയാന്‍ ഭക്തര്‍ക്കു കഴിയുന്നില്ല. ഭഗവാന്റെ പേരു പറയുന്നവര്‍ ജയിലിലാകുന്നു. എന്നാല്‍ ബിജെപി വിശ്വാസങ്ങളുടെ കാവല്‍ക്കാരനായി എന്നും നിലകൊള്ളും- മോദി പറഞ്ഞു.
ശാസ്ത്രജ്ഞന്മാരുടെ ധൈര്യം തകർക്കുന്ന നടപടികളാണു കോൺഗ്രസ് ചെയ്തുകൂട്ടിയത്. കേരളത്തിന്റെ അഭിമാനമായ ശാസ്ത്രജ്ഞന് നമ്പി നാരായണനോട് കോണ്‍ഗ്രസ് കാട്ടിയതും അതാണ്. വാഗ്ദാനം മാത്രം നല്‍കുന്നവരും തീരുമാനം നടപ്പാക്കുന്നവരും തമ്മിലുള്ള വ്യത്യാസമതാണ്. നമ്പി നാരായണനോട് കോണ്‍ഗ്രസ് കാട്ടിയ ക്രൂരത പൊറുക്കാന്‍ കഴിയില്ല. കേരളത്തിലെ മുഖ്യമന്ത്രി പോലും അഴിമതിയുടെ നിഴലിലാണെന്നു ലാവലിൻ കേസ് പരാമര്‍ശിച്ച് മോദി പറഞ്ഞു. ദക്ഷിണേന്ത്യയ്ക്കു സന്ദേശം നൽകാനാണ് കേരളത്തിൽ മത്സരിക്കുന്നതെന്നാണ് രാഹുൽ ഗാന്ധിയുടെ വിശദീകരണം. എന്തുകൊണ്ട് തിരുവനന്തപുരത്തോ പത്തനംതിട്ടയിലോ മത്സരിച്ച് ഈ സന്ദേശം നൽകാൻ അദ്ദേഹം തയാറാകുന്നില്ല? അമേഠി മോഡൽ വികസനം കേരളത്തിൽ നടപ്പിലാക്കും എന്നാണു പ്രഖ്യാപനം. അവിടെയില്ലാത്ത വികസനത്തിന്റെ കാഴ്ചപ്പാടുമായാണ് അദ്ദേഹം ഇപ്പോൾ കേരളത്തിലെത്തിയിരിക്കുന്നത്- മോദി ആരോപിച്ചു.മലയാളത്തില്‍ പ്രസംഗം തുടങ്ങിയ അദ്ദേഹം മാർത്താണ്ഡ വർമ, ശ്രീനാരായണ ഗുരു, അയ്യാ വൈകുണ്ഠ സ്വാമി, സ്വാതിതിരുനാള്‍, വക്കം മൗലവി എന്നിവരെ അനുസ്മരിക്കാനും മറന്നില്ല. ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തിയത് വി. മുരളീധരന് എംപിയാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, എം.ടി. രമേശ്, പി.കെ. കൃഷ്ണദാസ്, അഡ്വ. എസ്. സുരേഷ്, ഒ. രാജഗോപാൽ എംഎൽഎ, വിഷ്ണുപുരം ചന്ദ്രശേഖരൻ, മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ, മുൻ ഡിജിപി ടി.പി. സെൻകുമാർ, ഡോ. സി.വി. ആനന്ദബോസ് അടക്കം ഒട്ടേറെ പ്രമുഖർ സംബന്ധിച്ചു.