പ്രളയദുരന്തത്തിൽ പകച്ചു നില്ക്കുന്ന കേരളത്തിലേക്ക് വിദേശത്തു നിന്നെത്തുന്ന സഹായങ്ങള്‍ക്ക് വന്‍ നികുതി ചുമത്തി കേന്ദ്ര സര്‍ക്കാര്‍. വിദേശത്തുനിന്നുള്ള ദുരിതാശ്വാസ വസ്തുക്കള്‍ക്കാണ് വന്‍ കസ്റ്റംസ് നികുതി ഈടാക്കുന്നത്. ഇതുമൂലം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലോഡ് കണക്കിന് സാധനങ്ങളാണ് വിമാനത്താവളങ്ങളില്‍ കെട്ടിക്കിടക്കുന്നത്. നികുതിയിളവ് നല്കുന്ന വിഷയം പരിഗണനയിലുണ്ടെന്നും എന്നാല്‍, ഇതുവരെ തീരുമാനം ആയിട്ടില്ലെന്നുമാണ് കേന്ദ്രം വ്യക്തമാക്കിയിരിക്കുന്നത്. വിദേശത്തെ വിമാനത്താവളങ്ങളില്‍ ഉള്‍പ്പടെ ഭാരിച്ച നികുതി നില്കാന് കഴിയാത്തതുകൊണ്ട് ടണ്‍ കണക്കിന് ദുരിതാശ്വാസ സാമഗ്രികളാണ് കെട്ടിക്കിടക്കുന്നത്. നിയമക്കുരുക്കിലെ നൂലാമാലകള്‍ ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമുഖത. ഒൗദ്യോഗികമായി ഇക്കാര്യത്തില്‍ അടിയന്തര സഹായം സംസ്ഥാനം ആവശ്യപ്പെട്ടിട്ടും കേന്ദ്രം അലംഭാവത്തോടെ മുഖം തിരിച്ചുനില്‍ക്കുകയാണ്. പ്രളയം മുന്‍നിര്‍ത്തി പ്രത്യേക ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് നാലു ദിവസം മുൻപ് കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കിയിരുന്നെങ്കിലും കേന്ദ്രം ഇതുവരെ മറുപടി നല്‍കിയിട്ടില്ല. ബിഹാറിലും കാഷ്മീരിലും ദുരിത സമയത്ത് ഇത്തരം കാര്യങ്ങള്‍ക്ക് ഇളവ് നല്‍കിയിരുന്ന കേന്ദ്രം സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയോട് ഇപ്പോഴും മുഖംതിരിച്ചു നില്‍ക്കുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എട്ടു ലക്ഷത്തോളം ആളുകളാണ് ദുരിതാശ്വാസ ക്യാന്പുകളില്‍ കഴിയുന്നത്.
പ്രളയദുരന്തത്തിൽ കേരളത്തിലേക്ക് വിദേശത്തു നിന്നെത്തുന്ന സഹായങ്ങള്‍ക്ക് വന്‍ നികുതി
RELATED ARTICLES