ഒ. രാജഗോപാല്‍ എംഎല്‍എയുടെ പ്രസംഗത്തിൽ നാക്ക് പിഴച്ചത് വിനയായി. സോഷ്യൽ മീഡിയയിൽ ഒ. രാജഗോപാലിനെ നാണക്കെടുത്തി ട്രോളുകളുടെ പെരുമഴ. ശബരിമലയില്‍ നടയടച്ചതിന് ശേഷം നാമജപ പ്രതിഷേധം നടത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിന്റെ പിറ്റേ ദിവസം അദ്ദേഹം നടത്തിയ പ്രസംഗത്തില്‍ ഹരിവരാസനം എന്ന് ഉച്ചരതില്‍ അദ്ദേഹത്തിന് അബദ്ധം പിണയുകയായിരുന്നു. ഹരിവരാസനം എന്ന വാക്കിന് പകരം ഹരിവാസനം, ഗിരിവാസനം എന്നെല്ലാമാണ് ഒ. രാജഗോപാല്‍ പറയുന്നത്. അടുത്തുള്ള ചിലരോട് എന്തായിരുന്നു അതെന്ന് രാജഗോപാല്‍ ചോദിക്കുന്നതും ഹരിവരാസനം എന്ന് അവര്‍ പറയുമ്ബോള്‍ ”ആ..ഹരിവാസനം”- എന്ന് രാജഗോപാല്‍ വീണ്ടും തെറ്റിച്ചു പറയുന്നതുമാണ് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തിയത്. ”ശബരിമലയില്‍ ഭക്തന്മാര്‍ക്ക് ദുരിതമനുഭവിക്കേണ്ട ഗതികേടിലാണ്. ഇന്നലെ രാത്രി നിങ്ങള്‍ ടിവിയില്‍ കണ്ടിട്ടുണ്ടാകും. അവിടെ രാത്രി പത്തരയ്ക്ക് ശേഷം അവിടെ..എന്താണ് ഗിരിവാസനം..എന്ത് വാസനാണ്. ഏ..ആ ഹരിവാസനം പാടിയ ശേഷം അവിടെയുള്ള ഭക്തന്മാരെ അടിച്ചോടിക്കുകയായിരുന്നു പൊലീസ്”- എന്നായിരുന്നു രാജഗോപാല്‍ പറഞ്ഞത്. ബിജെപി കൗണ്‍സിലര്‍മാരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് നടത്തിയ കോര്‍പ്പറേഷന്‍ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു ശബരിമലയില്‍ നടയടച്ച് അയ്യപ്പനെ ഉറക്കുന്ന ഹരിവരാസനത്തെ എംഎല്‍എ തെറ്റായി പ്രയോഗിച്ചത്.ശബരിമലയില്‍ ഭക്തര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാരും ദേവസ്വം മന്ത്രിയും പൂര്‍ണമായും പരാജയപ്പെട്ടെന്നും ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്നുമായിരുന്നു തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞത്.