ഐ.ജി ശ്രീജിത്തിനെതിരെ ആക്രോശിച്ചുകൊണ്ടു ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. അയ്യപ്പന് മുന്നില്‍ കരഞ്ഞതിന് പകരം ഐ.ജി ശ്രീജിത്ത് കരയേണ്ടിയിരുന്നത് സിപിഎമ്മിലെ കണ്ണൂര്‍ ലോബിക്ക് മുന്നിലായിരുന്നുവെന്ന് അവർ പറഞ്ഞു. രഹനാ ഫാത്തിമ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ രണ്ടാം ഭാര്യയാണെന്നു ശോഭ സുരേന്ദ്രൻ ആരോപിച്ചു. ശ്രീജിത്തിന്റെ കൂടെയാണ് രഹനാ ഫാത്തിമ ശബരിമലയിലെത്തിയതെന്നു അവർ കൂട്ടിച്ചേർത്തു. ശബരിമലയിലെത്തിയ രാവിലെ അയ്യപ്പ ദര്‍ശനത്തിനെത്തിയ ഐ.ജി.ശ്രീജിത്ത് നിറകണ്ണുകളോടെ പ്രാര്‍ത്ഥിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഇതേ കുറിച്ചാണ് തിരുവനന്തപുരത്ത് നടന്ന പരിപാടിയില്‍ ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചത്. ഐ.ജി.ശ്രീജിത്തിന്റെ അടുത്ത കൂട്ടുകാരിയാണ് രഹനാ ഫാത്തിമ. ശ്രീജിത്തിന്റെ കൂട്ടുകാരിയും കോടിയേരിയുടെ മകന്റെ രണ്ടാം ഭാര്യയുമായിട്ടാണ് രഹന സന്നിധാനത്തേക്ക് വന്നത്. അവിടെ കവിതാ കോശിയെന്ന സ്ത്രീയുമുണ്ടായിരുന്നു. അവിശ്വാസികള്‍ക്ക് സംരക്ഷണം കൊടുക്കാന്‍ പൊലീസിനെ അനാവശ്യമായി ഉപയോഗിക്കുകയാണെന്ന് ശോഭ സുരേന്ദ്രൻ ശക്തമായി ആരോപിക്കുന്നു.