മുതിർന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവരുടെ ഡയറിയിലെ ഹിറ്റ്ലിസ്റ്റില് ആദ്യ പേരുകാരന് ജ്ഞാനപീഠ ജേതാവായ ഗിരീഷ് കര്‍ണാട്. കൊലപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നവരുടെ ലിസ്റ്റ് നേരെത്തെ തന്നെ തയാറാക്കിയിരുന്നു. ആ പട്ടികയില്‍ രണ്ടാമത്തെ ആളായിരുന്നു കൊല്ലപ്പെട്ട ഗൗരി ലങ്കേഷ്. കര്‍ണാടക പോലീസിന്റെ പ്രത്യേകാന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. കഴിഞ്ഞമാസം പോലീസ് അറസ്റ്റ് ചെയ്ത കൊലയാളിയുടെ ഡയറിയിലാണ് വിവരങ്ങള്‍ ഉള്ളത്. ദേവനാഗരി ലിപിയിലാണ് ഡയറിയിലെ എഴുത്ത്. ബി.ടി ലളിതാ നായിക്, വീരഭദ്ര ചന്നാമല സ്വാമി, സി.എസ് ദ്വാരകനാഥ് എന്നിവരും പട്ടികയിലുണ്ട്. പട്ടികയില്‍ ഇടംപിടിച്ചവരെല്ലാം തന്നെ ഹിന്ദുത്വ തീവ്രവാദത്തിന്റെ ശക്തമായ വിമര്‍ശകരാണ്. ഗൗരി ലങ്കേഷിനെ വെടിവച്ച പരശുറാം വാഗ്മര്‍ എന്നയാള്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഇയാള്‍ പ്രമോദ് മുത്തലിഖിനൊപ്പം നില്ക്കുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നിരുന്നു.
ഗൗരി ലങ്കേഷിനു മുൻപ് കൊലപ്പെടുത്തുവാൻ ഉദ്ദേശിച്ചിരുന്നത് ഗിരീഷ് കര്‍ണാടിനെ
RELATED ARTICLES