നിരന്തരമായ പീഡനം സഹിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ഭര്‍ത്താവിനെ വിട്ടു പോന്നതെന്നും ജീവിക്കാന്‍ യാതൊരു നിവര്‍ത്തിയും ഇല്ലാതെ വന്നപ്പോഴാണ് വേശ്യാവൃത്തിയിലേക്ക് വീണതെന്നും വിതുമ്പിക്കൊണ്ട് സൗമ്യ പോലീസിനോട് പറഞ്ഞു. 11 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ പോലീസിന്റെ മുൻപിൽ പതറാതിരുന്ന സൗമ്യ ഒടുവിൽ ജീവിതാവസ്ഥകളെ കുറിച്ചുള്ള ചോദ്യങ്ങൾ കേട്ടപ്പോൾ സങ്കടം അണപൊട്ടിയൊഴുകി സത്യം തുറന്നു പറഞ്ഞു. തലശ്ശേരി റസ്റ്റ് ഹൗസിലെ ചോദ്യം ചെയ്യല്‍ വേളയില്‍ അവസാന രണ്ടു മണിക്കൂറില്‍ നടത്തിയ ചോദ്യം ചെയ്യലില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ എല്ലാം തുറന്നു പറഞ്ഞു. വിവാഹജീവിതം കൊടിയ ദുരിതം നിറഞ്ഞതായിരുന്നെന്നും ഭര്‍ത്താവ് എപ്പോഴും ഉപദ്രവിക്കുമായിരുന്നെന്നും ഒരിക്കല്‍ എലിവിഷം കലക്കി തന്നെ കുടിപ്പിച്ചതില്‍ നിന്നുമാണ് വീട്ടുകാരെ കൊല്ലാന്‍ ആശയം കിട്ടിയതെന്നും കണ്ണുര്‍ കൂട്ടക്കൊലപാതകത്തിലെ പ്രതി സൗമ്യ. ചെമ്മീന്‍ കെട്ടില്‍ പണിക്കു വന്നയാളെ ആയിരുന്നു ആദ്യം വിവാഹം കഴിച്ചത്. കൊടും ക്രൂരനായിരുന്നു ഭര്‍ത്താവ്. സംശയ രോഗിയായ അയാള്‍ എപ്പോഴും ഉപദ്രവിക്കുമായിരുന്നു. ഇളയമകള്‍ അയാളുടേതല്ലെന്ന് പറഞ്ഞ് ഒരിക്കല്‍ തല്ലിച്ചതച്ചു. കൊടിയ പീഡനങ്ങള്‍ക്കിടയില്‍ മകള്‍ അയാളുടേതാണെങ്കില്‍ കുടിക്കണമെന്ന് ആവശ്യപ്പെട്ട് എലിവിഷം കലക്കി കുടിപ്പിച്ചു. ഇതില്‍ കേസൊന്നും വേണ്ടെന്ന് വീട്ടുകാര്‍ പറഞ്ഞതോടെയാണ് ഒഴിവാക്കിയത്. പിടിച്ചു നില്‍ക്കാന്‍ കഴിയാതായപ്പോള്‍ സ്വന്തം വീട്ടിലേക്ക് പോയി. കടുത്ത ദാരിദ്ര്യമായിരുന്നു കാത്തിരുന്നത്. അച്ഛന്‍ ആദ്യം കൂലിപ്പണിക്ക് പോയിരുന്നു. പിന്നീട് പണിക്ക് പോകാന്‍ കഴിയാതായി. അമ്മ കൂലിപ്പണിക്ക് പോയെങ്കിലും പിന്നീട് പറ്റാതായി. അതോടെ കുടുംബഭാരം തലയിലായി. കശുവണ്ടി കമ്പനിയിലെ തുച്ഛമായ വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാതായി. ഇവിടെ വെച്ച് പരിചയപ്പെട്ട ഒരു ഇരിട്ട് സ്വദേശിനിയായ ഒരു സ്ത്രീയാണ് അനാശാസ്യത്തിലേക്ക് കൂട്ടിക്കൊണ്ടു പോയത്. പിന്നീട് ഇതില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയാത്ത അവസ്ഥയിലായി പോയി. ഒരിക്കല്‍ മാത്രമാണ് തന്നെത്തേടി ഒരാള്‍ വീട്ടിലെത്തിയത്. അയാളുമായി ഇടപഴകുന്നത് മകള്‍ നേരിട്ട് കാണാനിടയായി. ഇത്രയും പറഞ്ഞപ്പോഴായിരുന്നു മകളില്ലാതാകുന്നതാണ് ജീവിതത്തിന് നല്ലതെന്ന് തോന്നിയല്ലേ എന്ന ചോദ്യത്തിന് കൊലപാതകത്തിന്റെ ചുരുള്‍ നിവര്‍ത്തി സൗമ്യ എല്ലാം തുറന്നു പറഞ്ഞത്
ആർത്തിരമ്പുന്ന സങ്കടക്കടലുമായി കൂട്ടക്കൊലക്കേസിലെ പ്രതി സൗമ്യ
RELATED ARTICLES