മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ നടന്ന റെയ്ഡില്‍ പൊലീസ് 300 അശ്ലീല സിഡികളും പെന്‍ഡ്രൈവുകളും കണ്ടെത്തി. പ്രമുഖ ഹിന്ദി മാധ്യമ പ്രവര്‍ത്തകനായ വിനോദ് വര്‍മ്മയുടെ ഗാസിയബാദിലെ വീട്ടില്‍ വെള്ളിയാഴ്ച വൈകുന്നേരം നടത്തിയ റെയ്ഡിലാണ് പൊലീസ് ഇത്രയധികം അശ്ലീല സിഡികള്‍ കണ്ടെത്തിയത്. ചത്തീസ്ഖഡിലെ പ്രമുഖ ബിജെപി നേതാവായ പ്രകാശ് ബജാജ് നല്‍കിയ പരാതിയിലാണ് പൊലീസ് റെയ്ഡ് നടത്തിയത്. തന്നെ നിരന്തരം വ്യാജ സിഡികളുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിയിലാണ് അറസ്റ്റ്. കവര്‍ച്ച, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് പൊലീസ് വിനോദ് വര്‍മ്മയ്ക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. സമീപത്തുള്ള ഒരു സിഡി കടയില്‍ ദൃശ്യങ്ങളുടെ 1000 കോപ്പികള്‍ പ്രിന്റ് ചെയ്യാന്‍ നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.ഈ കടയും പൊലീസ് റെയ്ഡ് ചെയ്ത് സീല്‍ ചെയ്തു. ചത്തീസ്ഖഡിലെ ഒരു പ്രമുഖ മന്ത്രിയുടെ അശ്ലീല ദൃശ്യങ്ങളടങ്ങിയ സിഡി തന്റെ കൈവശമുണ്ടെന്നും അതു കൊണ്ടാണ് തനിക്കെതിരെ ഇത്തരം പ്രതികാര നടപടികള്‍ ഉണ്ടായിരിക്കുന്നതെന്നും വിനോദ് വര്‍മ്മ പ്രതികരിച്ചു.
ബിജെപി നേതാവിന്റെ പരാതിയിൽ റെയ്ഡ്; മാധ്യമ പ്രവര്‍ത്തകന്റെ വീട്ടില്‍ 300 അശ്ലീല സിഡികൾ
RELATED ARTICLES