ഉത്തര്‍പ്രദേശില്‍ വീണ്ടും യുവതി കൂട്ടബലാത്സംഗത്തിനിരയായി. ഓടുന്ന കാറില്‍ നിന്ന് മൂന്നു വയസുള്ള കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞ ശേഷം യുവതിയെ രണ്ട് പേര്‍ ചേര്‍ന്ന് അതിക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു. കാറില്‍ നിന്നും റോഡിലേക്ക് വലിച്ചെറിഞ്ഞ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു. ഡല്‍ഹി ഡെറാഡൂണ്‍ ദേശീയ പാതയില്‍ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. ഇരുപത്തിയാറുകാരിയായ യുവതിയെ മാനഭംഗത്തിനിരയാക്കിയ ശേഷം മുസാഫര്‍പുര്‍ ജില്ലയിലെ ചാപറില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ സ്ഥലം വിട്ടു. അബോധാവസ്ഥയിൽ വഴിയരികിൽ കിടന്ന യുവതിയെ വഴിപോക്കരാണ് ആശുപത്രിയില്‍ എത്തിച്ചത്. ജോലി നല്‍കാമെന്നു വാഗ്ദാനം ചെയ്തു വിളിച്ചുവരുത്തിയ യുവതിയെ പ്രതികള്‍ മയക്കു മരുന്നു നല്‍കി മയക്കി കാറില്‍ വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്.
യുവതിയെ മയക്കുമരുന്ന് നൽകി കാറിൽ കൂട്ടബലാത്സംഗം ചെയ്തു; കുഞ്ഞിനെ വലിച്ചെറിഞ്ഞു
RELATED ARTICLES