രാഷ്ട്രീയ കണക്ക് കൂട്ടലുകള്‍ അസ്ഥാനത്താക്കി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫിെന്റ സി.പി.എം സ്ഥാനാര്‍ഥി സജി ചെറിയാന് മണ്ഡലത്തിെന്റ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം. പാര്‍ട്ടി ജില്ല സെക്രട്ടറി കൂടിയായ സജി ചെറിയാന് 20,956 വോട്ടിെന്റ റെക്കോഡ് ഭൂരിപക്ഷത്തിന് യു.ഡി.എഫിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഡി.വിജയകുമാറിനെ തോല്‍പിച്ചു.പോള്‍ ചെയ്ത 1,51,997 വോട്ടുകളില്‍ സജി ചെറിയാന് 67,303ഉം യു.ഡി.എഫിലെ ഡി.വിജയകുമാറിന് 46,347ഉം വോട്ടുകള്‍ ലഭിച്ചു. ത്രികോണ പോരാട്ടാമാവുമെന്ന പ്രവചനം ഫലിക്കാതെ പോയ വിധിയെഴുത്തില്‍ എന്‍.ഡി.എയുടെ ബി.ജെ.പി സ്ഥാനാര്‍ഥി പി.എസ്. ശ്രീധരന്‍ പിള്ളക്ക് 35,270 വോട്ട് മാത്രമേ ലഭിച്ചുള്ളൂ. അന്തരിച്ച കെ.കെ. രാമചന്ദ്രന്‍ നായര്‍ 2016ല്‍ നേടിയ 7983 വോട്ടിെന്റ ഭൂരിപക്ഷം മൂന്നിരട്ടിക്കടുത്ത് ഉയര്‍ത്തിയാണ്, ഭരണത്തിെന്റ വിലയിരുത്തലാവുമെന്ന് ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ വിശേഷിപ്പിച്ച തെരഞ്ഞെടുപ്പില്‍ സജി ചെറിയാന് സര്‍ക്കാറിെന്റ മുഖം രക്ഷിച്ച തിളക്കമാര്‍ന്ന വിജയം കുറിച്ചത്.യു.ഡി.എഫ് കോട്ടകളില്‍ കനത്ത വിള്ളലുണ്ടാക്കി മണ്ഡലത്തിലുള്‍പ്പെട്ട ചെങ്ങന്നുര്‍ നഗര സഭയിലും 10 ഗ്രാമ പഞ്ചായത്തുകളിലും ഭൂരിപക്ഷം നേടിയ സജി ചെറിയാെന്റ വിജയം സി.പി.എമ്മിെന്റപോലും പ്രതീക്ഷകള്‍ക്ക് അപ്പുറമായി. രാമചന്ദ്രന്‍ നായരുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് വിജയം ആഘോഷിക്കുന്ന പ്രവര്‍ത്തകര്‍. 2006ല്‍ കന്നിയങ്കത്തില്‍ പി.സി. വിഷ്ണുനാഥിനോട് 5132 വോട്ടിന് പരാജയപ്പെട്ട സജി ചെറിയാന്‍ ഇക്കുറി വോെട്ടണ്ണലിെന്റ ആദ്യം മുതല്‍ ഒാേരാ ഘട്ടത്തിലും വ്യക്തമായ ആധിപത്യം പുലര്‍ത്തി. 2016ല്‍ യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിന് 44,897ഉം പി.എസ്.ശ്രീധരന്‍പിള്ളക്ക് 42,682ഉം വോട്ടായിരുന്നു ലഭിച്ചത്. പുതുതായി 1968 പേര്‍ വോട്ടര്‍മാരാകുകയും 6479 പേര്‍ പോളിങ്ങില്‍ അധികമായി പെങ്കടുക്കുകയും ചെയ്തപ്പോഴും യു.ഡി.എഫിന് 1450 വോട്ടുമാത്രമേ കൂടുതല്‍ ലഭിച്ചുള്ളൂ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിെന്റ അതൃപ്തി നിലനില്‍ക്കെ ബി.ജെ.പിക്ക് 7412 വോട്ട് കുറഞ്ഞു.ഭരണവിരുദ്ധവികാരം ബി.ജെ.പിക്കും സി.പി.എമ്മിനും എതിരാകുമെന്ന കണക്കുകൂട്ടലിനും തിരിച്ചടിയേറ്റു. 1987ല്‍ എല്‍.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസ്-എസിലെ മാമ്മന്‍ െഎപ് നേടിയ 15,703 വോട്ടിെന്റ ഭൂരിപക്ഷമാണ് ഇതുവരെ മണ്ഡലത്തിെല ഏറ്റവും ഉയര്‍ന്നത്. അടിസ്ഥാന വോട്ട് ബാങ്ക് നിലനിര്‍ത്തുകയും മറ്റ് മേഖലകളില്‍നിന്നെല്ലാം പരമാവധി വോട്ട് സമാഹരിക്കുകയും ചെയ്തതാണ് എല്‍.ഡി.എഫിെന്റ വിജയത്തിന് വഴി തെളിച്ചത്. കെ.കെ. രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്ന് മണ്ഡലത്തില്‍ നടത്തിയ ചിട്ടയായ പ്രവര്‍ത്തനവും വന്‍വിജയം സാധ്യമാക്കി.
ചെങ്ങന്നൂര്‍ ഫലം
ആകെ വോട്ട് – 199340
പോള്‍ ചെയ്തത് – 152049
ഭൂരിപക്ഷം – 20956
സജി ചെറിയാന്‍ സി.പി.എം -67303
ഡി.വിജയകുമാര്‍ കോണ്‍ഗ്രസ് െഎ- 46347
പി.എസ്.ശ്രീധരന്‍ പിള്ള-ബി.ജെ.പി-35270
രാജീവ് പള്ളത്ത് -ആം ആദ്മി പാര്‍ട്ടി- 368
സുഭാഷ് നാഗ- എ.പി.ഒ.എല്‍- 53
അജി എം.ചാലക്കരി-സ്വതന്ത്രന്‍-137
ഉണ്ണി കാര്‍ത്തികേയന്‍-സ്വതന്ത്രന്‍-57
എം.സി ജയലാല്‍-സ്വതന്ത്രന്‍-20
മുരളി നാഗ- സ്വതന്ത്രന്‍- 44
മോഹനന്‍ ആചാരി- സ്വതന്ത്രന്‍-263
കെ.എം.ശിവപ്രസാദ് ഗാന്ധി- സ്വതന്ത്രന്‍- 21
ശ്രീധരന്‍പിള്ള -സ്വതന്ത്രന്‍-121
എ.കെ ഷാജി-സ്വതന്ത്രന്‍-39
ടി.കെ.സോമനാഥവാര്യര്‍ – സ്വതന്ത്രന്‍-98
സ്വാമി സുഖാകാശ് സരസ്വതി -സ്വതന്ത്രന്‍ – 800
നോട്ട- 728
തിരസ്‌കരിച്ചവ – 8
ചെങ്ങന്നൂരില്‍ സി.പി.എം വര്‍ഗീയത കളിച്ചു -ആന്‍റണി
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സി.പി.എം നേതാക്കള്‍ വര്‍ഗീയ കാര്‍ഡിറക്കി നടത്തിയ പ്രചാരണത്തിെന്റ ഫലമാണ് ചെങ്ങന്നൂരിലെ പ്രതീക്ഷിക്കാത്ത വിധിയെഴുത്തെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ. ആന്‍റണി. ഭരണത്തിെന്റ ദുരുപയോഗവും ഫലത്തെ സ്വാധീനിച്ചു. യു.ഡി.എഫ് സ്ഥാനാര്‍ഥി ആര്‍.എസ്.എസുകാരനാണെന്ന പ്രചാരണം ന്യൂനപക്ഷ വിഭാഗങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കി. സര്‍ക്കാര്‍ വാര്‍ഷികത്തിെന്റ പേരില്‍ മുഖ്യമന്ത്രി മതനേതാക്കളുടെ യോഗം വിളിച്ചത് ചെങ്ങന്നൂര്‍ ലക്ഷ്യമിട്ടായിരുന്നു. ഇത് കേരളത്തില്‍ മുമ്ബ് ഇല്ലാത്ത രീതിയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചെങ്ങന്നൂരില്‍ ഉണ്ടായിരുന്ന തനിക്ക് ആശങ്കകള്‍ ഉണ്ടായിരുന്നു. ദേശീയതലത്തില്‍ ബി.ജെ.പി കളിക്കുന്ന അതേ വര്‍ഗീയ കാര്‍ഡാണ് പിണറായിയും കോടിയേരിയും കേരളത്തില്‍ കളിക്കുന്നത്. ഭരണത്തിെന്റ നഗ്നമായ ദുരുപയോഗം നടന്നിട്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് രണ്ടായിരത്തോളം വോട്ട് കൂടി. ബി.ജെ.പിക്ക് 7000 വോട്ട് കുറഞ്ഞു. പരാജയത്തിെന്റ കൂടുതല്‍ കാര്യങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. തോല്‍വി പാര്‍ട്ടി വിശaദമായി പരിശോധിക്കും. പ്രതിപക്ഷ നേതൃസ്ഥാനത്ത് മാറ്റം ഉണ്ടാകില്ല. കെ.എം.മാണിയുടെ പിന്തുണ സഹായിച്ചുവെന്നാണ് കരുതുന്നതെന്നും എ.കെ. ആന്‍റണി പറഞ്ഞു.