ആന്ധ്രപ്രദേശില്‍നിന്നു കൊല്‍ക്കത്തയിലേക്കു പോയ ചരക്കുകപ്പലിനു തീപിടിച്ചു. കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെ രക്ഷപ്പെടുത്തി. കോസ്റ്റ്ഗാര്‍ഡ് എത്തിയാണ് ജീവനക്കാരെ രക്ഷപ്പെടുത്തിയത്. കപ്പല്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. കൃഷ്ണപട്ടണം തുറമുഖത്തുനിന്ന് ബുധനാഴ്ച അര്‍ധരാത്രി പുറപ്പെട്ട സാഗര്‍ കപ്പലാണ് ബംഗാള്‍ ഉള്‍ക്കടലും ഹൂഗ്ലി നദിയും കൂടിച്ചേരുന്നിടത്ത് തീപിടിച്ചത്. ആര്‍ക്കും പരിക്കുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം കൊച്ചി പുറംകടലില്‍ നങ്കൂരമിട്ടിരുന്ന ചരക്കുകപ്പലിനു തീപിടിച്ചുണ്ടായ അപകടത്തില്‍ ജീവനക്കാരന് മരിച്ചിരുന്നു. കൊച്ചി തീരത്തുനിന്ന് 14.5 നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ടിരുന്ന എംവി നളിനി എന്ന കപ്പലിനാണു തീ പിടിച്ചത്. പൊട്ടിത്തെറിയെത്തുടര്‍ന്നു കപ്പലിന്റെ എന്ജിന് റൂമിലാണു തീപിടിത്തമുണ്ടായത്.
ആന്ധ്രയിൽ നിന്നു കൊല്‍ക്കത്തയിലേക്കു പോയ ചരക്കുകപ്പലിൽ അഗ്നിബാധ
RELATED ARTICLES