മാതൃഭൂമി ചാനൽ വാർത്ത സംഘം സഞ്ചരിച്ച വള്ളം മുങ്ങി രണ്ടു പേരെ കാണാതായതിൽ രണ്ടു പേരുടെയും മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജി (48)യുടെയും തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല സ്വദേശി ബിബിന്‍ ബാബുവിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ നടത്തിയ തെരച്ചിലിൽ സജിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു.കടുത്തുരുത്തിക്ക് സമീപം മുണ്ടാറിലെ വെള്ളപ്പൊക്ക ക്കെടുതികൾ റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തകർ സഞ്ചരിച്ച വള്ളമാണ് മുങ്ങി അപകടത്തിൽപെട്ടത്. ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയും നാവികസേനയുടെ പ്രത്യേക സംഘവും സംയുക്തമായ തെരച്ചിലിന് രംഗത്തെത്തിയിരുന്നു . തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് ചാനൽ സംഘം റിപ്പോർട്ട് തയാറാക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തിനുശേഷം രണ്ടു കിലോമീറ്റർ അകലെ എഴുമാന്തുരുത്ത് കൊല്ലംകരി ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനത്തിലേക്ക് തിരികെവരുമ്പോഴാണ് വള്ളം തലകീഴായി മറിയുന്നത് . മാതൃഭൂമി ന്യൂസ് ചാനലി ലെ റിപ്പോർട്ടർ തൃശൂർ കുടപ്പുഴമന ശ്രീധരൻ നമ്പൂതിരി (29), കാമറാമാൻ കോട്ടയം ചിറക്കടവ് അടിച്ചുമാക്കൽ അഭിലാഷ് നായർ (29), വള്ളം നിയന്ത്രിച്ചിരുന്ന നാട്ടുകാരനായ അനീഷ്ഭവനിൽ അഭിലാഷ് (40) എന്നിവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ഇവരെ പിന്നീടു മുട്ടുചിറ എച്ച്ജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളളം മറിഞ്ഞതിന് സമീപത്ത് ആമ്പൽ വള്ളികളില്‍ കുരുങ്ങിയ നിലയില്‍ സജിയുടെ മൃതദേഹമാണ് ആദ്യം കണ്ടെടുത്തിയത്. കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം വൈകീട്ട് അഞ്ചരയോടെ സജിയുടെ മൃതദേഹം സംസ്കരിച്ചു.തിരച്ചില്‍ പ്രദേശം വലകെട്ടി തിരിക്കുമ്ബോഴാണ് ബിബിന്റെ മൃതദേഹം വലയില്‍ കുടുങ്ങിയത്.വൈകീട്ട് ഏഴ്മണിയോടെ കണ്ടെടുത്ത മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
മാതൃഭൂമി ചാനൽ വാർത്ത സംഘം സഞ്ചരിച്ച വള്ളം മുങ്ങി കാണാതായ 2 പേരുടെയും മൃതദേഹം കിട്ടി
RELATED ARTICLES