സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് നിലപാടെടുത്ത ബിന്ദു കൃഷ്ണയ്ക്ക് പണി കിട്ടി. കൊല്ലം ഡി.സി.സി യോഗത്തിലാണ് അവർക്കെതിരെ രൂക്ഷവിമര്‍ശനമുണ്ടായത്. യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം അംഗങ്ങളും ബിന്ദു കൃഷ്ണയെ വിമര്‍ശിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. രൂക്ഷമായ വാക്കേറ്റത്തെ തുടര്‍ന്ന് യോഗം കുറച്ച് നേരം നിറുത്തിവയ്ക്കുകയും ചെയ്തു. സുപ്രീം കോടതി വിധിക്കെതിരെ പ്രമേയം പാസാക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു.ശബരിമല വിധി വന്നതിന് പിന്നാലെ വിധിയെ അനുകൂലിക്കുന്ന നിലപാടാണ് ബിന്ദു കൃഷ്ണ സ്വീകരിച്ചത്. ഒരു ഭക്ത എന്ന നിലയില്‍ ശബരിമലയില്‍ പോകണമെന്ന ആഗ്രഹമുള്ള ആളാണ് താന്‍. സ്ത്രീ പുരുഷ വിവേചനം പാടില്ല. ആര്‍ത്തവം അശുദ്ധിയാണെന്ന് കരുതുന്നില്ലെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ വിഷയത്തില്‍ മൗനം പാലിച്ചിരുന്ന കോണ്‍ഗ്രസ് നേതൃത്വം പിന്നീട് വിധിക്കെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ശബരിമല വിധിക്കെതിരെ ബഹുജന പ്രക്ഷോഭം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് ഇപ്പോള്‍ കോണ്‍ഗ്രസ്.
ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞ ബിന്ദു കൃഷ്ണക്ക് പണി കിട്ടി
RELATED ARTICLES