കഴിഞ്ഞ ദിവസമാണ് കുംഭമേളയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗംഗയില്‍ സ്നാനം നടത്തിയത്. പ്രയാഗ്രാജിലെ ത്രിവേണി സംഗമത്തില്‍ പ്രത്യേക പൂജകള്‍ നടത്തിയായിരുന്നു അദ്ദേഹത്തിന്‍റെ മടക്കം. മോദി സ്നാനം നടത്തുന്ന വീഡിയോ ഉള്‍പ്പെടെയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ മോദിയുടെ കുംഭ മേള സന്ദര്‍ശനത്തേയും സ്നാനത്തേയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരിക്കുകയാണ് ബിഎസ്പി നേതാവ് മായാവത്. തന്‍റെ ട്വിറ്ററിലൂടെയാണ് മായാവതിയുടെ വിമര്‍ശനം. ഗംഗയിലെ സ്നാനം കൊണ്ട് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നല്‍കി പറ്റിച്ചതടക്കമുള്ള പാപങ്ങള്‍ തുടച്ചുകളയാന്‍ കഴിയുമെന്ന് കരുതുന്നുണ്ടോ? മായാവതി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിച്ചു. ബിജെപി സര്‍ക്കാരിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിന് ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും മായാവതി പറഞ്ഞു. ജിഎസ്ടി ഉള്‍പ്പെടെയുള്ള ജനദ്രോഹ നടപടികളിലൂടെ ജനങ്ങളെ ദുരിതത്തിലാക്കിയ സര്‍ക്കാരിന് അവര്‍ മാപ്പ് നല്‍കില്ലെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.
മോദിയുടെ കുംഭ മേള സന്ദര്‍ശനത്തേയും സ്നാനത്തേയും ബിഎസ്പി നേതാവ് മായാവതി വിമർശിച്ചു
RELATED ARTICLES