മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നേരെ സെക്രട്ടറിയേറ്റില്‍ മുളകുപൊടി പ്രയോഗം. മുഖ്യമന്ത്രി ഉച്ചഭക്ഷണത്തിനായി പുറത്ത് വന്നപ്പോള്‍ അദ്ദേഹത്തിന്റെ ചേംബറിന് പുറത്ത് കാത്തുനിന്നയാൾ ദേഹത്തേക്ക് മുളകുപൊടി എറിയുകയായിരുന്നു. അനില്‍ കുമാര്‍ ഹിന്ദുസ്ഥാനി എന്ന അക്രമിയെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
മുഖ്യമന്ത്രിക്ക് പോലും ഡല്‍ഹിയില്‍ സുരക്ഷയില്ലെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസും കേന്ദ്രസേനയുമാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് സുരക്ഷാ ചുമതല നിര്‍വ്വഹിക്കുന്നത്.
ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയാണെന്ന് ആം ആദ്മി പാര്‍ട്ടി എം.എല്‍.എ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ആര്‍ക്കും സെക്രട്ടറിയേറ്റില്‍ കയറിവന്ന് മുഖ്യമന്ത്രിയെ അക്രമിക്കാവുന്ന നില അതീവ ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ രാഷ്ട്രീയ ലാഭത്തിനായി ആം ആദ്മി തന്നെ സംഘടിപ്പിച്ച നാടകമാണ് ഇതെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.a