പാവപ്പെട്ടവരുടെ കൈവശമുള്ള പണം തട്ടിയെടുത്ത് ധനികർക്ക് ബിജെപി നൽകുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. മൈസൂരുവിലെ ചാമരാജനഗറിൽ ക്രമീകരിച്ച തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുന്ന അവസരത്തിലാണ് ബിജെപിക്കു നേരെ രാഹുൽ ആരോപണം ഉന്നയിച്ചത്.രാജ്യത്തെ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ മടിക്കുന്ന നരേന്ദ്ര മോദി സർക്കാർ പൊതുജനത്തിന്റെ 2.5 ലക്ഷം കോടി രൂപ ധനികർക്കായി എഴുതിത്തള്ളി. കർണാടകയിലെ കോൺഗ്രസ് സർക്കാർ സംസ്ഥാനത്തിന്റെ ധനം വിദ്യാഭ്യാസം, ആരോഗ്യം, കർഷകക്ഷേമം എന്നിവയ്ക്കായി വിനിയോഗിക്കുകയാണെന്നും യെന്നും രാഹുൽ കുറ്റപ്പെടുത്തി. രാജ്യത്തെ പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി മോദി സർക്കാർ വിനിയോഗിച്ച തുകയുടെ പകുതിയോളം സിദ്ധരാമയ്യ സർക്കാർ കർണാടകയിൽ മാത്രം വിനിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ധനികർക്ക് അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള അവസരമാണ് മോദി നോട്ട് നിരോധനത്തിലൂടെ നല്കിയതെന്നു കുറ്റപ്പെടുത്തിയ രാഹുൽ നോട്ട് മാറ്റിയെടുക്കാൻ ഏതെങ്കിലും കോടീശ്വരൻ ബാങ്കിനു മുന്നിൽ ക്യു നിന്നത് കണ്ടിട്ടുണ്ടോ എന്നും ചോദിച്ചു. അഴിമതിക്കേസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും ജയിലിലായ ചരിത്രമുള്ള ബിജെപിക്ക് അഴിമതിയുടെ പേരിൽ കോൺഗ്രസ് സർക്കാരിനെ കുറ്റപ്പെടുത്താൻ ധാർമികമായ അവകാശമില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ജയിൽശിക്ഷയനുഭവിച്ച ബി.എസ്. യെദ്യൂരപ്പയെ അരികിലിരുത്തി കോൺഗ്രസ് സർക്കാർ അഴിമതിക്കാരാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തത് അപമാനകരമല്ലേയെന്നും സിദ്ധരാമയ്യ ചോദിച്ചു.
“ബിജെപി പാവപ്പെട്ടവരുടെ പണം തട്ടിയെടുത്ത് ധനികർക്കു നൽകി ” രാഹുൽ ഗാന്ധി
RELATED ARTICLES