Friday, April 26, 2024
HomeKeralaശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് യുവതി പ്രവേശനത്തിന്‍റെ പേരിലല്ലെന്ന് തന്ത്രി

ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് യുവതി പ്രവേശനത്തിന്‍റെ പേരിലല്ലെന്ന് തന്ത്രി

ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയത് യുവതി പ്രവേശനത്തിന്‍റെ പേരിലല്ലെന്ന് തന്ത്രി കണഠര് രാജീവര്. ദേവ ചൈതന്യത്തിന് കളങ്കം വന്നതിനാലാണ് ശുദ്ധിക്രിയ നടത്തിയത്. വിവാദങ്ങളും അനിഷ്ടസംഭവങ്ങളുമാണ് ദേവ ചൈതന്യത്തിന് കളങ്കം വരുത്തിയതെന്നും ദേവസ്വം ബോര്‍ഡിന് നല്‍കിയ വിശദീകരണത്തില്‍ തന്ത്രി പറഞ്ഞു. തന്ത്രിയെന്ന നിലയില്‍ കടമ നിര്‍വഹിക്കുകയാണ് താന്‍ ചെയ്തത്. ദേവസ്വംബോര്‍ഡ് വെറും ട്രസ്റ്റിയാണ്. ശബരിമലയിലെ പൂജാദികര്‍മ്മങ്ങളുടെ പരമാധികാരം തന്ത്രിക്കാണ്. തന്‍റെ അവകാശങ്ങളെ ചോദ്യം ചെയ്യാന്‍ സാധിക്കില്ല. അതിനാല്‍ ബോര്‍ഡിന്‍റെ നോട്ടീസ് നിയമപരമായി നിലനില്‍ക്കില്ലെന്നും തന്ത്രി 11 പേജുള്ള വിശദീകരണക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. തന്‍റെ അധികാര പരിധിയില്‍ നിന്നുകൊണ്ട് ദേവസ്വം അധികാരികളുമായി ആലോചിച്ച ശേഷമാണ് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും. ആചാരലംഘനമുണ്ടായപ്പോഴാണ് ഇത്തരമൊരു നടപടി സ്വീകരിക്കേണ്ടി വന്നത്. ഇതില്‍ തെറ്റില്ലെന്നും തന്ത്രിയുടെ വിശദീകരണത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അടുത്ത ദിവസം ചേരുന്ന ദേവസ്വം ബോര്‍ഡ് യോഗം തന്ത്രിയുടെ വിശദീകരണം പരിശോധിക്കും. യുവതികള്‍ കയറിയതിന് നടയടച്ചതും ശുദ്ധിക്രിയ നടത്തിയതും സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് ദേവസ്വം ബോര്‍ഡ് വിശദീകരണം ആരാഞ്ഞത്. 15 ദിവസമായിരുന്നു അനുവദിച്ചിരുന്ന സമയം. എന്നാല്‍ നിശ്ചിത ദിവസമായപ്പോള്‍ തന്ത്രി സമയം നീട്ടി ചോദിച്ചു. അത്ര തന്നെ ദിവസം കൂടി ദേവസ്വം ബോര്‍ഡ് അംഗീകരിക്കുകയും ചെയ്തു. ഇതിനിടെയാണ് തന്ത്രി ദേവസ്വം ബോര്‍ഡിന് വിശദീകരണം ദൂതന്‍ വഴി കൈമാറിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments