ജീവിതത്തിലെ പ്രശ്നങ്ങൾക്കും ദോഷങ്ങൾക്കും പരിഹാരം തേടിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയോട് വസ്ത്രമഴിക്കാൻ ആവശ്യപ്പെട്ട ആള്‍ ദെെവത്തെ പോലീസ് അറസ്റ്റ് ചെയ്തു. മനോജ് മഥുകാര്‍ നാര്‍ക്കെ എന്ന നാര്‍ക്കെ ബാബ (50) ആണ് രാജരാംപുരി പൊലീസിന്‍റെ പിടിയിലായത്.വിവസ്ത്രയാകാൻ തയ്യാറാകാത്ത വിദ്യാര്‍ത്ഥിനിയെ ആൾദൈവം അതിക്രമിച്ച് കയറിപ്പിടിക്കുകയും ചെയ്ത. കുടുംബത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ഒരു സുഹൃത്ത് മുഖേനെ നാര്‍ക്കെ ബാബയെ കാണാന്‍ എത്തിയ പെൺകുട്ടിക്കാണ് ദുരവസ്ഥയുണ്ടായത്.
ഗൃഹനില പരിശോധിച്ച ശേഷം കൂടുതല്‍ ദോഷ പരിഹാരത്തിനായി വിദ്യാര്‍ത്ഥിയോട് നഗ്നയാകാന്‍ ആൾദൈവം ആവശ്യപ്പെടുകയായിരുന്നു. നിഷേധിച്ചതോടെ ആള്‍ദെെവം വിദ്യാര്‍ത്ഥിനിയെ ബാലൽക്കാരമായി കയറിപ്പിടിച്ചു. തുടർന്ന് വിദ്യാര്‍ത്ഥിനി കുതറിയോടി രക്ഷപ്പെടുകയായിരുന്നു . രണ്ട് ദിവസത്തോളം ആരോടും പറയാതെ മറച്ച് വെച്ച സംഭവം പിന്നീട് അമ്മയോട് തുറന്ന് പറയുകയായിരുന്നു. അതിനു ശേഷമാണ് വിദ്യാര്‍ത്ഥിനിയുടെ അമ്മയും സമീപ വാസികളും ചേര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്. പരാതിയെ തുടർന്ന് ആള്‍ദെെവത്തെ പോലീസ് അറസ്റ്റ് ചെയ്തു.