രണ്ടു മാസത്തിലേറെയായി അനാഥാവസ്ഥ നേരിടുന്ന കോണ്‍ഗ്രസിന് പുതിയ അധ്യക്ഷനെ നിശ്ചയിക്കുന്നതിന് പ്രവര്‍ത്തക സമിതി ശനിയാഴ്ച കൂടും . കേരളത്തിന്റെ റ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മുന്‍നിരയില്‍.
പ്രവര്‍ത്തക സമിതി യോഗത്തിനു മുന്നോടിയായി സോണിയ ഗാന്ധിയുടെ വസതിയില്‍ സമ്മേളിച്ച മുതിര്‍ന്ന നേതാക്കളുടെ യോഗത്തില്‍ വാസ്നികിന്റെ പേരാണ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്. അവസാന ഘട്ടത്തില്‍ പുതിയ അവകാശവാദങ്ങള്‍ ഉയര്‍ന്നില്ലെങ്കില്‍, പാര്‍ട്ടി തെരഞ്ഞെടുപ്പുവരെയുള്ള കാലത്തേക്ക് അദ്ദേഹത്തെ ചുമതല ഏല്പിക്കും. കോണ്‍ഗ്രസില്‍ അവസാനഘട്ട ചാഞ്ചാട്ടങ്ങള്‍ പതിവാണ്.
വെള്ളിയാഴ്ച നടന്ന യോഗത്തില്‍ എ.കെ ആന്റണി, അഹ്മദ് പേട്ടല്‍, കെ.സി. വേണുഗോപാല്‍ തുടങ്ങിയവര്‍ പെങ്കടുത്തു. ഇനിയും രാഹുലിനുമേല്‍ സമ്മര്‍ദം ചെലുത്തിയിട്ട് അര്ഥമില്ലെന്നിരിക്കേ, പുതിയ അധ്യക്ഷനെ ഉടനടി നിശ്ചയിച്ചു മുന്നോട്ടുപോകണമെന്നാണ് ധാരണ. രാഹുല്‍ ഗാന്ധിയുടെ രാജി അംഗീകരിച്ച്, പ്രസിഡന്റ് എന്ന നിലയില്‍ നല്കിയ സേവനത്തിന് നന്ദിപറയുന്നത് പ്രവര്‍ത്തക സമിതിയിലെ ഒരു ചടങ്ങായിരിക്കും.
രണ്ടു പതിറ്റാണ്ടിനിടയില്‍ ഇതാദ്യമായാണ് നെഹ്റു കുടുംബത്തിന് പുറത്തു നിന്നൊരാള്‍ കോണ്‍ഗ്രസിന്റെ തലപ്പത്തു വരുന്നത്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ സജീവമായി പാര്‍ട്ടിയുടെ അമരത്ത് ഉള്ളപ്പോള്‍ തന്നെയാണിത്. 59കാരനായ മുകുള്‍ വാസ്നിക് നെഹ്റുകുടുംബത്തിന്റെ റ വിശ്വസ്തനാണ്.
നരസിംഹ റാവു, മന്മോഹന് സിങ് എന്നിവരുടെ മന്ത്രിസഭകളില്‍ അംഗമായിരുന്നു മുകുള്‍ വാസ്നിക്. നേരത്തെ പോഷക സംഘടനകളായ യൂത്ത് കോണ്‍ഗ്രസ്, എന്‍.എസ്.യു.ഐ എന്നിവയുടെ അഖിലേന്ത്യ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹിന്ദി മേഖലയില്നിന്നൊരാള്തന്നെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് വരണമെന്ന കാഴ്ചപ്പാട് മുകുള്‍ വാസ്നികിന് മുന്‍ഗണന കിട്ടുന്നതിന് അവസരമൊരുക്കി. സംഘാടന മികവുമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പിനു ശേഷം രണ്ടു മാസത്തിലേറെയായി നേതൃത്വത്തിലേക്ക് ഒരാളെ കണ്ടെത്താന്‍ കഴിയാതെ പോയത് കോണ്‍ഗ്രസില്‍ വലിയ അനിശ്ചിതത്വമാണ് സൃഷ്ടിച്ചത്. പാര്ലമന്റിറിലും പുറത്തും ഈ അനാഥത്വം പലവട്ടം തെളിഞ്ഞു കണ്ടിരുന്നു. കശ്മീരിനുള്ള പ്രത്യേക പദവി എടുത്തുകളഞ്ഞ സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന കാര്യത്തില്‍ പാര്‍ട്ടി നേതാക്കള്‍ പല നിലപാടുകാരായത് ഒടുവിലത്തെ ഉദാഹരണം.