അയോധ്യയില്‍ രാമക്ഷേത്രത്തിന് ഫെബ്രുവരി 21ന് തറക്കല്ലിടുമെന്ന് സ്വാമി സ്വരൂപാനന്ദ സരസ്വതി. ഇതിനായി ഫെബ്രുവരി 17 ന് സന്ന്യാസിമാര്‍ പ്രയാഗ് രാജില്‍ നിന്ന് അയോധ്യയിലേക്ക് യാത്ര തിരിക്കുമെന്നാണ് വിവരം. കുംഭമേളയ്ക്കിടെ നടന്ന സന്യാസസമൂഹത്തിന്‍റെ യോഗത്തില്‍ വച്ച് നേരത്തെ തന്നെ ഇക്കാര്യം തീരുമാനിച്ചിരുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് രാമക്ഷേത്ര നിര്‍മാണത്തിനായി ഹിന്ദുസംഘടനകള്‍ മുന്നിട്ടിറങ്ങും എന്നതിന്റെ സൂചനയാണിത്. ലോക്സഭയില്‍ തികഞ്ഞ ഭൂരിപക്ഷമുണ്ടായിട്ടും അയോധ്യയില്‍ ശ്രീരാമ ക്ഷേത്രം നിര്‍മ്മിക്കാനാവശ്യമായ നിയമം നിര്‍മ്മിക്കാന്‍ ശ്രമിക്കാത്ത എന്‍ഡിഎ സര്‍ക്കാരിനെ ശങ്കരാചാര്യര്‍ നേരത്തെ നിശിതമായി വിമര്‍ശിച്ചിരുന്നു. സവര്‍ണറിലെ ദരിദ്രര്‍ക്ക് സംവരണം നല്‍കാനുള്ള നിയമം പാസ്സാക്കുന്ന സമയത്ത് ഭൂരിപക്ഷം തെളിയിച്ച ബിജെപിക്ക് ഇക്കാര്യത്തിലും വളരെ എളുപ്പത്തില്‍ നിയമം കൊണ്ടുവരാവുന്നതല്ലേയുള്ളൂ എന്ന് അന്ന് സ്വരൂപാനന്ദ ചോദിച്ചിരുന്നു.
അയോധ്യയില്‍ രാമക്ഷേത്രത്തിന് ഫെബ്രുവരി 21ന് തറക്കല്ലിടുമെന്ന് റിപ്പോർട്ട്
RELATED ARTICLES