തമിഴ്നാട്ടിലെ തേനിയിൽ കാട്ടുതീ. നാൽപതോളം വിദ്യാർഥികൾ കാട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. സംഘത്തിലെ ഒരു വദ്യാര്‍ത്ഥി മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. കുരങ്ങണിയിലെ കുളുക്ക് മലയിലാണ് തീപിടിത്തമുണ്ടായത്. കോയമ്പത്തൂർ ഈറോഡ് സ്വദേശികളായ ട്രക്കിംഗിനു പോയ പെൺകുട്ടികൾ ഉൾപ്പെടുന്ന സംഘമാണ് കാട്ടിൽ കുടുങ്ങിയിരിക്കുന്നത്. രക്ഷാപ്രവർത്തനത്തിനും കുടുങ്ങിക്കിടക്കുന്ന വിദ്യാർത്ഥികളെ ഒഴിപ്പിക്കുവാനുമായി .ഇന്ത്യൻ വ്യോമസേനയോട് പ്രതിരോധ മന്ത്രി നിർമലാ സീതാരാമൻ നിർദേശിച്ചിട്ടുണ്ട് . തേനി ജില്ലാ കളക്ടർ പല്ലവി ബൽദേവ് 15 വിദ്യാർത്ഥികളെ രക്ഷപ്പെടുത്തിയാതായി പ്രതിരോധ മന്ത്രി നിർമലാ സീതാരാമനെ അറിയിച്ചു. പരുക്കേറ്റവരെ തേനിയിലെ ബോധി സര്‍ക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 മണിയോടെ കൂടിയാണ് കാടിനു തീപിടിക്കുകയും കോളേജ് വിദ്യാർത്ഥികളടങ്ങിയ സംഘം കുടുങ്ങുകയും ചെയ്തതെന്ന് മധുര സർക്കിൾ കൺസർവേറ്റർ ആർ.കെ.ജെഗാനിയ ടൈംസ് ഓഫ് ഇൻഡ്യയോട് പറഞ്ഞു. ട്രെക്കിംഗിന് വിദ്യാർത്ഥികൾക്ക് അനുമതി നല്കിയിരുന്നില്ല.